ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ധാന്യ ശേഖരം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: ചില്ലറ ധാന്യവില പണപ്പെരുപ്പം 105 മാസത്തെ ഉയര്‍ന്ന നിലയിലെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏജന്‍സികളുടെ പക്കലുള്ള ഗോതമ്പിന്റെയും അരിയുടെയും ശേഖരം അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) കണക്കുകള്‍ പ്രകാരം, പൊതു ഗോഡൗണുകളിലെ ഗോതമ്പും അരിയും ഒക്‌ടോബര്‍ 1 ലെ കണക്കനുസരിച്ച് 511.4 ലക്ഷം ടണ്‍ ആണ്. 2017 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ശേഖരമാണിത്.

ഒക്ടോബര്‍ 1ന് 227.5 ലിറ്ററായിരുന്ന ഗോതമ്പ് സ്‌റ്റോക്ക് ആറ് വര്‍ഷത്തെ മാത്രമല്ല തന്ത്രപ്രാധാന കരുതലിലും കുറവിലാണ്. അരി സ്‌റ്റോക്കുകള്‍ (അണ്‍മില്‍ഡ് നെല്ലില്‍ നിന്ന് ഉരുത്തിരിഞ്ഞ ധാന്യം ഉള്‍പ്പെടെ) ആവശ്യമായ അളവിന്റെ ഏകദേശം 2.8 മടങ്ങ് ആയി. അതുകൊണ്ടുതന്നെ അവശ്യം വേണ്ട ധാന്യം എഫ്‌സിഎ ഗോഡൗണുകളില്‍ കരുതല്‍ ശേഖരമായി തുടര്‍ന്നു.

ഉപഭോക്തൃ വില സൂചിക (സിപിഐ) സെപ്തംബറില്‍ 11.53 ശതമാനം ഉയര്‍ന്നപ്പോഴും സ്‌റ്റോക്കുകള്‍ കുറയുയുകയാണ്. 2012 അടിസ്ഥാന വര്‍ഷമായി കണക്കാക്കുന്ന നിലവിലെ വില സൂചിക പ്രകാരം ധാന്യങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക പണപ്പെരുപ്പമാണിത്.

X
Top