പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ഒഎന്‍ജിസിയില്‍ നിന്നും കേന്ദ്രം നേടിയത് 5001 കോടി രൂപ ലാഭവിഹിതം

ന്യൂഡല്‍ഹി: ഒഎന്‍ജിസി കമ്പനിയില്‍ നിന്നും ലാഭവിഹിത ഇനത്തില്‍ സര്‍ക്കാറിന് ലഭ്യമായത് 5001 കോടി രൂപ. ഇതോടെ മൊത്തം പൊതുമേഖല കമ്പനികളില്‍ നിന്നും ലഭ്യമായ ലാഭവിഹിത തുക 23,797 കോടി രൂപയായി ഉയര്‍ന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) സെക്രട്ടറി തുഹിന്‍ കന്ത പാണ്ടേ ട്വീറ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

സ്ഥിരമായ ലാഭവിഹിത നയം പിന്തുടരാനും ലാഭം, കാപ്പെക്‌സ് ആവശ്യകതകള്‍, പണം/ കരുതല്‍, അറ്റ മൂല്യം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് ഉയര്‍ന്ന ലാഭവിഹിതം നല്‍കാന്‍ ശ്രമിക്കാനും ഡിപാം സിപിഎസ്ഇകളെ 2020ല്‍ ഉപദേശിച്ചിരുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 30 ശതമാനം അല്ലെങ്കില്‍ അറ്റ മൂല്യത്തിന്റെ 5 ശതമാനം, ഏതാണോ ഉയര്‍ന്നത് വാര്‍ഷിക ലാഭവിഹിതം നല്‍കാന്‍ സിപിഎസ്ഇകള്‍ ബാധ്യസ്ഥരാണ്.

ഡിപാം വെബ്‌സൈറ്റ് പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ മൊത്തം ഡിവിഡന്റ് രസീതുകള്‍ 23,796.55 കോടി രൂപയാണ്.

X
Top