ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

കമ്പനിയെ തകർക്കാൻ ശ്രമമെന്ന് ഗോ ഫസ്റ്റ്

മുംബൈ: അമേരിക്കന് കമ്പനിയായ പ്രാറ്റ് ആന്ഡ് വിറ്റ്നിയാണ് ഗോ ഫസ്റ്റിന് എന്ജിനുകള് നല്കാമെന്നേറ്റത്. എന്നാല്, തകരാറിലായവയ്ക്കുപകരം എന്ജിന് നല്കുന്നതില് പ്രാറ്റ് ആന്ഡ് വിറ്റ്നി തുടര്ച്ചയായി വീഴ്ചവരുത്തുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്ഡിഗോയിലും ഇതേ പ്രശ്നമുണ്ട്. രാജ്യത്ത് പ്രാറ്റ് ആന്ഡ് വിറ്റ്നി എന്ജിന് നല്കുന്ന 178 വിമാനങ്ങളില് 65 എണ്ണം നിലത്തിറക്കിയിട്ടുണ്ടെന്നാണ് ഗോ ഫസ്റ്റ് പറയുന്നത്. ഇതില് 30 എണ്ണമാണ് ഗോ ഫസ്റ്റിന്റേത്.

60 കമ്പനികള്ക്ക് പ്രാറ്റ് ആന്ഡ് വിറ്റ്നി എന്ജിന് നല്കുന്നുണ്ട്. ഇതില് നാലു കമ്പനികള്ക്കാണ് 25 ശതമാനത്തിലധികം വിമാനങ്ങള് നിലത്തിറക്കേണ്ടി വന്നിട്ടുള്ളത്.

രണ്ടെണ്ണം ഇന്ത്യയില് നിന്നുള്ളതാണ്. അഞ്ചുശതമാനം വിതരണ സ്ലോട്ടുകള് ഗോ ഫസ്റ്റിനു മുന്ഗണനയോടെ നല്കാമെന്നാണ് പ്രാറ്റ് ആന്ഡ് വിറ്റ്നി ഇപ്പോള് അറിയിച്ചിട്ടുള്ളതെന്ന് ഗോ ഫസ്റ്റ് സൂചിപ്പിച്ചു.

54 ശതമാനത്തോളം വിമാനങ്ങള് ഉപയോഗിക്കാനാകാതെ കിടക്കുമ്പോഴാണിത്. ഗോ ഫസ്റ്റിനെ തകര്ക്കാനാണ് ഇതിലൂടെ പ്രാറ്റ് ആന്ഡ് വിറ്റ്നി ശ്രമിക്കുന്നതെന്നും കമ്പനി ആരോപിക്കുന്നു.

X
Top