ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

പുതിയ പ്രവർത്തന വിഭാഗത്തിലേക്ക് പ്രവേശിച്ച് ഗെയിൽ

മുംബൈ: ഗ്രിഡ് ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നും രാജ്യത്തെ ഗതാഗത വ്യവസായത്തിൽ നിന്നുമുള്ള ആവശ്യം നിറവേറ്റുന്നതിനുള്ള കാഴ്ചപ്പാടോടെ വിതരണ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച്‌ സർക്കാർ ഉടമസ്ഥതയിലുള്ള പ്രകൃതി-വാതക സംസ്കരണ, വിതരണ കമ്പനിയായ ഗെയിൽ. പൈലറ്റ് അടിസ്ഥാനത്തിൽ എൽഎൻജി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന രണ്ട് ചെറുകിട ദ്രവീകരണ സ്കിഡുകൾക്കായി കമ്പനി ഇതിനകം ഓർഡർ നൽകിയിട്ടുണ്ട് എന്ന് ഗെയിൽ പത്രക്കുറിപ്പിൽ പറഞ്ഞു. എക്‌സ്‌ക്ലൂസീവ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ചലിക്കുന്ന ദ്രവീകരണ സ്‌കിഡുകൾ ഉപയോഗിച്ചാണ് ദ്രവീകരണ പ്രക്രിയ നടത്തുകയെന്ന് കമ്പനി അറിയിച്ചു.

ഈ പ്ലാന്റുകൾ എൽഎൻജി ഫില്ലിംഗ് സ്റ്റേഷനുകളും ബങ്കറിംഗും സ്ഥാപിക്കുന്നതിനും പുതിയ സിജിഡി മേഖലകളിലും മറ്റ് വിദൂര ഫീൽഡുകളിലും പ്രകൃതി വാതകം ദ്രവീകരിക്കുന്നതിനും സഹായിക്കുമെന്ന് റിപ്പോർട്ടുണ്ട്. രാജ്യത്ത് ആദ്യമായിയാണ് പോർട്ടബിൾ, സ്‌കേലബിൾ ദ്രവീകരണ യന്ത്രങ്ങൾ വിന്യസിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പ്രൈമറി എനർജി മിക്‌സിൽ പ്രകൃതിവാതകത്തിന്റെ വിഹിതം ഉയർത്തുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ കേന്ദ്രീകൃത പരിപാടികൾക്ക് ഈ പദ്ധതി കൂടുതൽ ഊർജം പകരും. 

X
Top