രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

വിദേശ നാണയ ശേഖരം പുതിയ ഉയരത്തിൽ

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മാസത്തിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ റെക്കാഡ് കുതിപ്പ്. ഏപ്രിൽ അഞ്ചിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 64,856 കോടി ഡോളറായാണ് ഉയർന്നത്.

അവലോകന കാലയളവിൽ മൊത്തം ശേഖരത്തിൽ 290 കോടി ഡോളറിന്റെ വർദ്ധനയുണ്ടായി. രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതാണ് ഡോളർ ശേഖരം കൂടാൻ ഇടയാക്കിയത്.

സ്വർണ വിലയിലെ വർദ്ധനയും വിദേശ നാണയ ശേഖരത്തിന്റെ മൂല്യം ഉയർത്തി. ഇന്ത്യയുടെ ഓഹരി, കടപ്പത്ര വിപണികളിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിലെ വർദ്ധനയാണ് പ്രധാനമായും റിസർവ് ബാങ്കിന്റെ വിദേശ നാണയ ശേഖരത്തിന്റെ മൂല്യം ഉയർത്തുന്നത്.

രൂപയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിന് റിസർവ് ബാങ്ക് വിപണിയിൽ നിന്ന് വൻതോതിൽ ഡോളർ വാങ്ങികൂട്ടുകയാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൂടുന്നതിനാൽ റിസർവ് ബാങ്ക് സുരക്ഷിത നിക്ഷേപമായ സ്വർണം വാങ്ങുന്നതിൽ വലിയ വർദ്ധനയാണ് വരുത്തിയത്.

X
Top