തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ഇന്ത്യന്‍ ഇക്വിറ്റികളിലെ വിദേശ നിക്ഷേപം ഏഴ് മാസത്തെ താഴ്ന്ന നിലയില്‍

മുംബൈ: ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപം 15.98 ശതമാനത്തിലെത്തി. ഏഴ് മാസത്തെ കുറഞ്ഞ നിരക്കാണിതെന്ന് നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) ഡാറ്റ വ്യക്തമാക്കുന്നു.

അളവിന്റെ കാര്യത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ ആസ്തികള്‍ 71.08 ലക്ഷം കോടി രൂപയുടേതായി ചുരുങ്ങി. ജൂലൈയിലെ 71.96 ലക്ഷം കോടി രൂപയായിരുന്ന സ്ഥാനത്താണിത്.ജൂലൈയില്‍ 17741 കോടി രൂപടെ നെറ്റ് സെല്ലിംഗും രണ്ടാഴ്ചയില്‍ 21,000 കോടി രൂപയുടെ നെറ്റ് സെല്ലുംഗുമാണ് എഫ്പിഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) നടത്തിയത്.

അതേസമയം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അവര്‍ 38673 കോടി രൂപയുടെ നെറ്റ് നിക്ഷേപം നടത്തി. 2025 ല്‍ ഇതുവരെ 1.15 ലക്ഷം കോടി രൂപയുടെ എന്‍എസ്ഇ ലിസ്റ്റഡ് ഓഹരികള്‍ എഫ്പിഐ ഓഫ്‌ലോഡ് ചെയ്തിട്ടുണ്ട്.

വരുമാന വരള്‍ച്ച, ഉയര്‍ന്ന മൂല്യം, യുഎസ്-ഇന്ത്യ വ്യാപാര അനിശ്ചിതത്വം എന്നിവയാണ് ഇതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ കൊറിയ, ലാറ്റിനമേരിക്ക, ചൈന വിപണികളെയാണ് എഫ്പിഐ ലക്ഷ്യം വയ്ക്കുന്നത്. 

X
Top