2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

വിദേശ നാണയ ശേഖരം താഴേക്ക്

കൊച്ചി: ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് തുടർച്ചയായി വിപണിയിൽ ഇടപെട്ടതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം പത്തുമാസത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തി.

തുടർച്ചയായ ആറാം വാരമാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ഇടിയുന്നത്. ജനുവരി പത്തിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 872 കോടി ഡോളർ കുറഞ്ഞ് 62,587 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം സെപ്‌തംബർ അവസാനത്തിൽ 70,488.5 കോടി ഡോളറിലെത്തിയതിന് ശേഷമാണ് വിദേശ നാണയ ശേഖരം തുടർച്ചയായി ഇടിഞ്ഞത്. അഞ്ച് ആഴ്ചകൾക്കിടെ ശേഖരത്തിൽ 2,350 കോടി ഡോളറിന്റെ കുറവുണ്ടായി.

ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവിന് തടയിടാൻ പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിച്ചതാണ് വിദേശ നാണയ ശേഖരത്തിൽ ഇടിവുണ്ടാക്കിയത്.

X
Top