ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

മുട്ടവില 7 രൂപയ്ക്ക് മുകളിലെത്തി

പാലക്കാട്: സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ ചില്ലറവില ഏഴു രൂപ കടന്നു. മൊത്തവില 6.20 രൂപയുമായി. സാധാരണ 5.50 രൂപ വരെയാണ് നവംബർ മാസത്തിൽ മൊത്തവില ഉണ്ടാകാറുള്ളത്.

ഗുണമേന്മ അനുസരിച്ചു തരംതിരിച്ചാണു കയറ്റുമതി. 45 ഗ്രാം ഉള്ളവയാണു കയറ്റുമതിക്ക് ഏറ്റവും അനുയോജ്യം. ശ്രീലങ്ക, മാലദ്വീപ്, ഖത്തർ എന്നിവിടങ്ങളിലേക്കാണു കൂടുതലായും കയറ്റുമതി ചെയ്യുന്നത്.

45 ഗ്രാമിൽ താഴെയുള്ള മുട്ടകളാണു സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ വിതരണം ചെയ്യുന്നത്. 50 ഗ്രാമിനു മുകളിലുള്ള മുട്ടകളാണു കൂടുതലായി റീട്ടെയ്‌ൽ വിപണിയിലെത്തുന്നത്.

7 രൂപവരെ വിലയുള്ള ഇന്ത്യൻ മുട്ട ശ്രീലങ്കയിൽ എത്തുമ്പോൾ വില 14 രൂപയാകും. ഫിഫ ലോകകപ്പ് സമയത്തു ലഭ്യത കുറഞ്ഞതു മുതൽ ഇന്ത്യൻ മുട്ട ഖത്തറിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

മുട്ടയുൽപാദനത്തിൽ ലോകത്തു മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇത്തവണ ഉൽപാദനത്തിൽ കുറവില്ലെന്നാണു സൂചന.

തമിഴ്നാട്ടിലെ സേലം. നാമക്കൽ, തിരുപ്പൂർ ജില്ലകളിൽ നിന്നാണു കേരളത്തിലേക്കു പ്രധാനമായും മുട്ട എത്തുന്നത്.

X
Top