കേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിയുന്നുരാജ്യത്ത് ഇന്ധനവില വീണ്ടും വർ‌ധിപ്പിച്ചു; നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണറഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് നീട്ടി ട്രംപ് സർക്കാർകേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചു

ഫാസ്ടാഗ്: പുതിയ നിയമങ്ങൾ പ്രാബല്യത്തിലായി

ഹൈവേയിലേക്ക് വാഹനവുമായി ഇറങ്ങും മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക. ഇന്ത്യൻ ദേശീയപാത അതോറിറ്റിയുടെ ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനമായ ഫാസ്ടാഗ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന മാറ്റങ്ങളാണ് ഇന്നലെ മുതൽ (2025 ഫെബ്രുവരി 17) പ്രാബല്യത്തിലായിരിക്കുന്നത്.

ടോൾ ഇടപാടിന്റെ പ്രോസസിങ് നടപടിയിലും തർക്കമുന്നയിക്കുന്ന ഇടപാടിന്റെ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടും ഉള്ള രണ്ട് മാറ്റങ്ങളാണ് ഇന്നലെ മുതൽ നടപ്പാക്കിയിരിക്കുന്നത്.

തെറ്റുകുറ്റങ്ങളില്ലാതെ ടോൾ പിരിവ് വേഗത്തിലും എളുപ്പത്തിലുമാക്കുന്നതിനും തർക്കം വരുന്ന ടോൾ പിരിവുകളിൽ പ്രശ്നം വേഗത്തിൽ നേരിടാനും അർഹതയുള്ളവർക്ക് ഈടാക്കിയ പണം റീഫണ്ട് ചെയ്യുന്നതിനുമുള്ള നടപടികൾ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് നാഷണൽ പേയ്മെന്റ് കോർപറേഷനും (NPCI) ദേശീയപാത അതോറിറ്റിയും ചേർന്ന് ഫാസ്ടാഗ് ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രധാന മാറ്റങ്ങൾ നടപ്പാക്കിയിരിക്കുന്നത്.

അതേസമയം പുതിയതായി നടപ്പാക്കുന്ന നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർ ഇരട്ടി തുക ഫൈൻ അല്ലെങ്കിൽ പിഴയായി നൽകേണ്ടി വരും.

പ്രധാന മാറ്റങ്ങൾ
വൈകുന്ന ഇടപാടുകൾക്ക് പിഴ ഈടാക്കും: ടോൾ റീഡർ പിന്നിട്ടശേഷം 15 മിനിറ്റിനുള്ളിൽ ഫാസ്ടാഗ് പേയ്മെന്റ് പൂർത്തിയായില്ലെങ്കിൽ അധിക തുക നൽകേണ്ടി വരും. ഇതിൽ ഫാസ്ടാഗ് അക്കൗണ്ടിൽ ബാലൻസ് ഇല്ലാത്തതു കാരണമാണ് പേയ്മെന്റ് വൈകുന്നത് എങ്കിൽ ടോൾ ഓപ്പറേറ്ററായിരിക്കും ഉത്തരവാദി.

കൂളിങ് ടൈം: അതുപോലെ ടോൾ നിരക്ക് അക്കൗണ്ടിൽ നിന്നും പിടിച്ചിട്ടും വൈകിയതിനുള്ള അധിക ചാർജ് ഈടാക്കിയെങ്കിൽ തർക്കമുന്നയിക്കാം. പക്ഷേ 15 ദിവസം കഴിഞ്ഞതിനു ശേഷം മാത്രമേ പരാതി ഉന്നയിക്കാൻ കഴിയുകയുള്ളു.

സമാനമായി ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെട്ടതോ ബാലൻസ് തുക കുറവുള്ളതോ ആയ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്നും തെറ്റായി പണം പിടിച്ചതിനു ബാങ്കുകൾക്കും പരാതി ഉന്നയിക്കാം. അതിനും 15 ദിവസത്തെ കൂളിങ് ടൈം ബാധകമാണ്.

ബ്ലാക്ക്ലിസ്റ്റ്/ ഹോട്ട്ലിസ്റ്റ് ചെയ്യപ്പെട്ടവ: കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതോ (ബ്ലാക്ക്ലിസ്റ്റ്), ഇടപാട് ഇല്ലാത്തതു കാരണമോ അക്കൗണ്ടിൽ ബാലൻസ് തുക കുറവായതോ കാരണമോ പ്രവർത്തനക്ഷമമല്ലാതെ ആയവ (ഹോട്ട്ലിസ്റ്റ്) എന്നിങ്ങനെ രേഖപ്പെടുത്തപ്പെട്ട ഫാസ്ടാഗുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാതലായ മാറ്റങ്ങൾ പ്രാബല്യത്തിലായിട്ടുണ്ട്.

ടോൾ റീഡറിൽ എത്തുന്നതിന് ഒരു മണിക്കൂർ ഇത്തരത്തിൽ മാർക്ക് ചെയ്യപ്പെട്ട ഫാസ്ടാഗുകളിൽ നിന്നുള്ള ഇടപാട് നിരസിക്കപ്പെടും. ഇനി ഇടപാട് നടത്തിയതിനു 10 മിനിറ്റിനുള്ളിൽ ഫാസ്ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടുകയോ ഇനാക്ടീവ് ആവുകയോ ചെയ്താലും ടോൾ ഇടപാട് നിരസിക്കപ്പെടും.

ഇത്തരം സന്ദർഭങ്ങളിൽ ഉപഭോക്താവ് ടോളിന്റെ ഇരട്ടി തുക ഒടുക്കേണ്ടിവരും. അതായത് ടോൾ പ്ലാസയിൽ എത്തുന്നതിന് തൊട്ടു മുൻപുള്ള റീചാർജ് പരിപാടി ഇനി വിജയിക്കില്ലെന്ന് സാരം.

അധിക ചാർജ് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ടോൾ പ്ലാസ കടക്കുന്നതിനുള്ള ആവശ്യമായ ബാലൻസ് ഫാസ്ടാഗ് വാലറ്റിൽ ഉണ്ടോയെന്ന് പരിശോധിക്കുക.

വാഹന ഉടമകൾ അവരുടെ ഫാസ്ടാഗ് അക്കൗണ്ടിന്റെ സ്റ്റാറ്റസ് എന്താണെന്ന് യാത്ര തുടങ്ങുന്നതിന് മുൻപെ പരിശോധിച്ച് ഉറപ്പുവരുത്തുക.

ഫാസ്ടാഗ് പെയ്മെന്റ് പൂർത്തിയാക്കാൻ എടുക്കുന്ന സമയം നിരീക്ഷിക്കുക.

തെറ്റായാണ് അധിക നിരക്ക് ഈടാക്കിയതെങ്കിൽ 15 ദിവസത്തെ കൂളിങ് ടൈമിനു ശേഷം പരാതി ഉയര്‍ത്താം.

മേൽസൂചിപ്പിച്ച കാര്യങ്ങളൊക്കെ യഥാസമായം ശ്രദ്ധിച്ചാൽ ഫാസ്ടാഗ് നിയമത്തിൽ ഇന്ന് മുതൽ പ്രാബല്യത്തിലായ പുതിയ മാറ്റങ്ങൾ നിങ്ങൾക്ക് വിനയാകാതെ നോക്കാം.

X
Top