യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷിക്കാൻ ഫിന്‍ലന്‍ഡ്

ലോകത്ത് ആദ്യമായി ഡിജിറ്റല് പാസ്പോര്ട്ട് പരീക്ഷണത്തിനൊരുങ്ങുകയാണ് ഫിന്ലന്ഡ്. പാസ്പോര്ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള് കൂടുതല് കാര്യക്ഷമമാക്കാനും പൗരന്മാര്ക്ക് കൂടുതല് മെച്ചപ്പെട്ട യാത്ര അനുഭവം നല്കാനുമാണ് യൂറോപ്യന് യൂണിയന്റെ നേതൃത്വത്തില് ഫിന്ലന്ഡില് ഡിജിറ്റല് പാസ്പോര്ട്ട് പരീക്ഷിക്കുന്നത്. വൈകാതെ യൂറോപ്പില് മുഴുവന് ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

പാസ്പോര്ട്ടിന്റെ ഡിജിറ്റല് രൂപമായ ഡിജിറ്റല് ട്രാവല് ക്രഡന്ഷ്യല്സ് (ഡി.ടി.സി) രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില് അവതരിപ്പിച്ചു കഴിഞ്ഞു. സ്മാര്ട്ട് ഫോണിലെ പാസ്പോര്ട്ട് എന്നാണ് ഡി.റ്റി.സിയെ വിളിക്കുന്നത്.

ഫിന്എയറും ഫിന്നിഷ് പോലീസുമായി സഹകരിച്ച് ഹെല്സിങ്കിയിലാണ് ഇത് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില് സ്വയം സന്നദ്ധരാവുന്ന ഫിന്നിഷ് പൗരന്മാര്ക്കാവും ഡിജിറ്റല് പാസ്പോര്ട്ട് നല്കുക.

ഡിജിറ്റല് പാസ്പോര്ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന് കമ്മീഷന്കൂടുതല് രാജ്യങ്ങളെ സമീപിച്ചിരുന്നു. 2023 അവസാനത്തോടെ ക്രൊയേഷ്യയിലും ഡിജിറ്റല് പാസ്പോര്ട്ട് പരീക്ഷണത്തില് നടപ്പിലാക്കുമെന്നാണ് റിപ്പോര്ട്ടുകള്.

2030 ആവുമ്പോഴേക്കും യൂറോപ്പിലെ 80 ശതമാനം ജനങ്ങളും ഡിജിറ്റല് പാസ്പോര്ട്ടിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സുരക്ഷയില് യാതൊരു വിട്ടുവീഴ്ചയും നടത്താതെ തന്നെ അന്താരാഷ്ട്ര യാത്രകള് കൂടുതല് എളുപ്പത്തിലാക്കുന്നതാണ് ഡിജിറ്റല് പാസ്പോര്ട്ടുകള്.

വ്യാജ പാസ്പോര്ട്ടുകള് ഇല്ലാതാക്കാനും വിമാനത്താവളത്തിലെ കാത്തിരിപ്പുകള് അവസാനിപ്പിക്കാനും ഡിജിറ്റല് പാസ്പോര്ട്ടുകള് കാരണമാകും.

X
Top