വ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻആറാം തലമുറ യുദ്ധവിമാന നിർമാണം: ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ഇപിഎഫ് പലിശ 8.15 ശതമാനമായി പുതുക്കി

ന്യൂഡല്ഹി: 2022-23 സാമ്പത്തിക വര്ഷം ഇപിഎഫ് വരിക്കാര്ക്ക് 8.15 ശതമാനം പലിശ ലഭിക്കും. ഇ.പി.എഫ്.ഒയുടെ ശുപാര്ശക്ക് ധനമന്ത്രാലയം അംഗീകാരം നല്കി.

ആറ് കോടിയോളംവരുന്ന വരിക്കാരുടെ അക്കൗണ്ടിലേയ്ക്ക് ഉടനെ പലിശ വരവുവെയ്ക്കും. കഴിഞ്ഞ മാര്ച്ചിലാണ് ഇപിഎഫ്ഒ ബോര്ഡ് യോഗം ചേര്ന്ന് 8.15 ശതമാനം പലിശ നല്കാന് സര്ക്കാരിനോട് ശുപാര്ശ ചെയ്തത്.

2020-21 സാമ്പത്തിക വര്ഷത്തെ ഇപിഎഫ് പലിശ 8.50 ശതമാനമായിരുന്നു. അടുത്തവര്ഷം പലിശ നിരക്ക് 8.10 ശതമാനമായാണ് കുറച്ചത്. 40 വര്ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.

അഞ്ച് ബേസിസ് പോയന്റിന്റെ വര്ധനവാണ് ഇത്തവണ വരുത്തിയത്.

X
Top