കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ഡിഎസ്എഫ് ലേലത്തിനായി ബിഡ്ഡുകൾ സമർപ്പിച്ച് വേദാന്ത, ഒഎൻജിസി, ഓയിൽ ഇന്ത്യ എന്നീ കമ്പനികൾ

ഡൽഹി: കണ്ടെത്തിയ ചെറുകിട ഫീൽഡ് (ഡിഎസ്എഫ്) ലേലത്തിന്റെ മൂന്നാം റൗണ്ടിൽ 26 കമ്പനികൾ 106 ബിഡുകൾ സമർപ്പിച്ചു, ബിഡ് സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31 ആയിരുന്നു. ബിഡ് സമർപ്പിച്ച കമ്പനികളുടെ പട്ടികയിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), ഓയിൽ ഇന്ത്യ, അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു. 13,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഒമ്പത് സെഡിമെന്ററി ബേസിനുകളിലായി വ്യാപിച്ചുകിടക്കുന്ന 32 കരാർ മേഖലകൾക്കായാണ് നിലവിലെ ഡിഎസ്എഫ് ലേലം. 32 കരാർ ഏരിയകളിൽ 11 എണ്ണം കരയിലും 18 എണ്ണം ആഴം കുറഞ്ഞ വെള്ളത്തിലും ഒരെണ്ണം ആഴത്തിലുള്ള വെള്ളത്തിലുമാണ്. വേദാന്ത 31 ബിഡുകൾ സമർപ്പിച്ചപ്പോൾ ഒഎൻജിസിക്ക് 13 ബിഡുകളാണുള്ളത്.

ഇൻവെനിയർ എനർജി, സൺ പെട്രോകെമിക്കൽസ്, മേഘാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ്, ഓയിൽമാക്സ് എനർജി, ഗംഗസ് ജിയോ റിസോഴ്സസ്, ജോഷി ടെക്നോളജീസ്, ദുഗന്ത ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് എന്നിവയാണ് ലേലക്കാരുടെ പട്ടികയിലെ മറ്റ് കമ്പനികൾ. 26 കമ്പനികളിൽ നാലെണ്ണം പൊതുമേഖലാ സ്ഥാപനങ്ങളും 22 സ്വകാര്യ മേഖലകളുമാണ്. ഓഫർ ചെയ്ത എല്ലാ കരാർ മേഖലകളിലും ഇ-ബിഡുകൾ ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

X
Top