സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

ഒരൊറ്റ കപ്പലില്‍ നിന്നും 8,000 ടിഇയു കൈകാര്യം ചെയ്ത് ഡിപി വേള്‍ഡ് കൊച്ചിന്‍

കൊച്ചി: ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളിലൊന്നായ എംഎസ്‌സി ഇലാരിയ ചരക്കുമായി കൊച്ചി വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെത്തി. കൊച്ചിയില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നാണിത്. ഇത് ഈ ടെര്‍മിനലിന്റെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

ടെര്‍മിനലിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവില്‍ ഒരൊറ്റ കപ്പലില്‍ നിന്നുമുള്ള 8,000 ടിഇയു ചരക്ക് ഡി പി വേള്‍ഡ് കൈകാര്യം ചെയ്തത് ഇതാദ്യമായാണ്. ഇത് എംഎസ്സി അറോറയ്ക്കായി 6000+ ടിഇയു കൈകാര്യം ചെയ്ത മുന്‍ റെക്കോര്‍ഡിനെ മറികടക്കുന്നു.

എംഎസ്‌സി ഇലാരിയയുടെ വരവ് അടുത്ത തലമുറയിലെ അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം വര്‍ധിച്ചുവരുന്ന വ്യാപാര ആവശ്യങ്ങളെ കാര്യക്ഷമതയോടും വിശ്വാസ്യതയോടും കൂടി പിന്തുണയ്ക്കാനുമുള്ള ഡിപി വേള്‍ഡ് കൊച്ചിയുടെ ശേഷിയ്ക്ക് കരുത്ത് പകരുന്നതാണ്. കപ്പലിന്റെ പ്രധാന സവിശേഷതകളില്‍ ഇവ ഉള്‍പ്പെടുന്നു.

  • ശേഷി: 16,616 ടിഇയു
  • ആകെ നീളം: 366 മീറ്റര്‍
  • ബീം: 51 മീറ്റര്‍
  • ഡെഡ്വെയ്റ്റ് ടണ്‍ (ഉണഠ): 171,079 ടണ്‍
  • പരമാവധി ഡ്രാഫ്റ്റ്: 17 മീറ്റര്‍.

തന്ത്രപരമായ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളിലൂടെ ഡിപി വേള്‍ഡ് കൊച്ചിന്‍ അതിന്റെ ശേഷി ഗണ്യമായി വികസിപ്പിച്ചു, പുതിയ ഷിപ്പ്-ടു-ഷോര്‍ (എസ്ടിഎസ്) ക്രെയിനുകള്‍, വൈദ്യുതീകരിച്ച റബ്ബര്‍-ടൈഡ് ഗാന്‍ട്രി ക്രെയിനുകള്‍ (ഇ-ആര്‍ടിജികള്‍), വികസിപ്പിച്ച യാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു – ഇത് ടെര്‍മിനലിന്റെ മൊത്തം ശേഷി 1.4 ദശലക്ഷം ടിഇയു ആയി ഉയര്‍ത്തി.

ടെര്‍മിനലിന്റെ പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ 3 എംവിഎയില്‍ നിന്ന് 5 എംവിഎയിലേക്ക് ഉയര്‍ത്തിയത് ഉയര്‍ന്ന ആവശ്യകതയുള്ള സമയത്ത് തടസ്സമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നു, അതേസമയം യാര്‍ഡ് ക്രെയിനുകളുടെ 100% വൈദ്യുതീകരണവും ഇന്‍-ഹൗസ് സോളാര്‍ പ്ലാന്റും കാര്‍ഗോയ്ക്കുള്ള കാര്‍ബണ്‍ കാല്‍പ്പാടുകള്‍ കുറയ്ക്കുന്നു.

ഈ മെച്ചപ്പെടുത്തലുകള്‍ ഡിപി വേള്‍ഡ് കൊച്ചിക്ക് വലിയ കപ്പലുകള്‍ കൈകാര്യം ചെയ്യാനും ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താനും വേഗതയേറിയതും കൂടുതല്‍ കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാനുമുള്ള കഴിവിനെ ശക്തിപ്പെടുത്തി.

അന്താരാഷ്ട്ര കപ്പല്‍ റൂട്ടുകളില്‍ ഈ ടെര്‍മിനലിലേക്ക് വളരെ കുറഞ്ഞ ദിശാമാറ്റം മാത്രമേ വേണ്ടു. അതുപോലെതന്നെ കേരളത്തിലും തെക്ക് പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലുമുള്ള കയറ്റുമതിച്ചരക്കു ഉത്ഭവ കേന്ദ്രങ്ങളുമായുള്ള സാമീപ്യം, കയറ്റിറക്ക് വ്യാപാരരംഗത്തെ സമയത്തിന്റെയും ചെലവിന്റേയും കാര്യത്തില്‍ ശ്രദ്ധേയമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

എന്നുമാത്രമല്ല, കിഴക്കും പടിഞ്ഞാറന്‍ തീരങ്ങളും തമ്മിലുള്ള ചരക്കുനീക്കത്തിനുള്ള ഒരു പ്രധാന ഗതാഗത കേന്ദ്രമെന്ന നിലയില്‍ ഗുജറാത്ത് മുതല്‍ കൊല്‍ക്കത്ത വരെ ഇന്ത്യയിലുടനീളം ഈ തുറമുഖം സുപ്രധാന തീരദേശ അന്താരാഷ്ട്ര സമുദ്ര റൂട്ടുകളില്‍ നിന്നുള്ള കുറഞ്ഞ വ്യതിയാനവും കേരളത്തിന്റെയും തെക്കുപടിഞ്ഞാറന്‍ തമിഴ്നാട്ടിന്റെയും പ്രധാന ചരക്ക് ഉറവിടങ്ങളിലേക്കുള്ള സാമീപ്യവും ടെര്‍മിനലിന് ഗുണകരമാണ്, ഇത് കയറ്റിറക്കു വ്യാപാരത്തിന് ഗണ്യമായ ചെലവും സമയവും ലാഭിക്കുന്നു.

കിഴക്കും പടിഞ്ഞാറും തീരങ്ങള്‍ക്കിടയിലുള്ള ചരക്ക് നീക്കത്തിനുള്ള ഒരു പ്രധാന ഗതാഗത കേന്ദ്രമായി ഗുജറാത്ത് മുതല്‍ കൊല്‍ക്കത്ത വരെ ഇന്ത്യയിലുടനീളം ശക്തമായ തീരദേശ കണക്റ്റിവിറ്റിയും ഇത് നല്‍കുന്നു.

കൊച്ചി തുറമുഖത്തിനുള്ളില്‍ കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയര്‍ഹൗസിംഗ് സോണ്‍ ഡിപി വേള്‍ഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട് – ഒരു പ്രധാന തുറമുഖത്തിനുള്ളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ ഇത്തരത്തുലുള്ള ഏക സൗകര്യം – കയറ്റിറക്കു വ്യാപാരത്തെ പിന്തുണയ്ക്കുകയും പ്രാദേശിക സാമ്പത്തിക വളര്‍ച്ചയെ നയിക്കുകയും ചെയ്യുന്നു.

X
Top