100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

പ്രത്യക്ഷ നികുതി വരുമാനം 24 ശതമാനമുയര്‍ന്ന് 15.67 ലക്ഷം കോടി രൂപയായി

ന്യൂഡല്‍ഹി: മൊത്ത പ്രത്യക്ഷ നികുതി പിരിവ്, നടപ്പ് സാമ്പത്തിക വര്‍ഷം ഫെബ്രുവരി 10 വരെ 24 ശതമാനം വര്‍ധിച്ച് 15.67 ലക്ഷം കോടി രൂപയായി.ടിഡിഎസ്(ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്), കോര്‍പ്പറേറ്റ് അഡ്വാന്‍സ് നികുതി എന്നിവയുടെ ആരോഗ്യകരമായ വര്‍ധനവാണ് മൊത്തം നികുതി വര്‍ധിപ്പിച്ചത്. റീഫണ്ടുകള്‍ കിഴിച്ചുള്ള, അറ്റ പ്രത്യക്ഷ നികുതി വരവ് 12.98 ലക്ഷം കോടി രൂപയാണ്.

മുഴുവന്‍ ബജറ്റ് ലക്ഷ്യത്തിന്റെ 79 ശതമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.4 ശതമാനം കൂടുതലാണ് അറ്റ പ്രത്യക്ഷ നികുതി വരുമാനം.് 61.58 ശതമാനം അധികം റീഫണ്ടുകള്‍ നടത്താനുമായി.

2.69 ലക്ഷംകോടി രൂപയുടെ റീഫണ്ടുകളാണ് ഫെബ്രുവരി 10 വരെ ഇഷ്യു ചെയ്തത്. കോര്‍പ്പറേഷന്‍ നികുതി (സിഐടി)19.33 ശതമാനവും വ്യക്തിഗത ആദായനികുതി (പിഐടി)29.63 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. റീഫണ്ടുകള്‍ കിഴിച്ചുള്ള അറ്റ സിഐടി 15.84 ശതമാനവും അറ്റ പിഐടി 21.93 ശതമാനവും എസ്ടിടി (സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് ) ഉള്‍പ്പടെയുള്ള അറ്റ പിഐടി 21.23 ശതമാനവുമാണ്.

X
Top