യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻആറാം തലമുറ യുദ്ധവിമാന നിർമാണം: ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യറഷ്യയ്ക്കെതിരെ ഉപരോധ യുദ്ധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ കമ്പനികളും പുതിയ കരിമ്പട്ടികയിൽ

ഡിഐഐ ഓഗസ്റ്റ് മാസത്തില്‍ വാങ്ങിയത് 55795.28 കോടി രൂപയുടെ ഓഹരികള്‍, എഫ്‌ഐഐ വില്‍പന തുടരുന്നു

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 10,172.64 കോടി രൂപ പിന്‍വലിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) തുടര്‍ച്ചയായ 17-ാമത്തെ ആഴ്ചയും അറ്റ നിക്ഷേപകരായി. 1899.76 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞയാഴ്ച അവര്‍ വാങ്ങിയത്.

ഓഗസ്റ്റില്‍ ഇതുവരെ എഫ്‌ഐഐ 24191.51 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തിയപ്പോള്‍ ഡിഐഐ 55795.28 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ബിഎസ്ഇ സെന്‍സെക്സ് 739.87 പോയിന്റ് അഥവാ 0.92 ശതമാനമുയര്‍ന്ന് 80597.66 ലെവലിലും നിഫ്റ്റി50 268 പോയിന്റ് അഥവാ 1.10 ശതമാനം ഉയര്‍ന്ന് 24631.30 ലെവലിലുമാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്.

ബിഎസ്ഇ ലാര്‍ജ്ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ ഒരു ശതമാനം നേട്ടത്തിലും ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.4 ശതമാനം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

X
Top