ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ഡിജിറ്റൽ സ്വർണ്ണ നിക്ഷേപം: ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കെതിരെ മുന്നറിയിപ്പുമായി സെബി

മുംബൈ: ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വിൽക്കുന്ന ‘ഡിജിറ്റൽ ഗോൾഡ്/ഇ-ഗോൾഡ് ഉൽപ്പന്നങ്ങളിൽ’ നിക്ഷേപം നടത്തുന്നവർക്ക് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) മുന്നറിയിപ്പ് നൽകി.

ഭൗതിക സ്വർണ്ണത്തിന് പകരമായി അവതരിപ്പിക്കപ്പെടുന്ന ഈ ഉൽപ്പന്നങ്ങൾ ‘നിയന്ത്രണമില്ലാത്തവയാണ്’ എന്നും ‘സെബിയുടെ പരിധിക്ക് പുറത്താണ് പൂർണ്ണമായും പ്രവർത്തിക്കുന്നത്’ എന്നും നവംബർ 8-ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ മാർക്കറ്റ് റെഗുലേറ്റർ വ്യക്തമാക്കി.

ഈ ഡിജിറ്റൽ സ്വർണ്ണ ഉൽപ്പന്നങ്ങൾ സെബി നിയന്ത്രിക്കുന്ന സ്വർണ്ണ ഉൽപ്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. കാരണം ഇവയെ സെക്യൂരിറ്റികളായി വിജ്ഞാപനം ചെയ്തിട്ടില്ല, അല്ലെങ്കിൽ കമ്മോഡിറ്റി ഡെറിവേറ്റീവുകളായി നിയന്ത്രിക്കുന്നില്ല.

യാദൃശ്ചികമായി ഈ ഓൺലൈൻ/ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സാമ്പത്തികമായി വീഴ്ച വരുത്തിയാൽ, നിക്ഷേപകർക്ക് സെബിയുടെ സംരക്ഷണ സംവിധാനം ലഭിക്കില്ല എന്നും സഹായത്തിനായി റെഗുലേറ്ററെ സമീപിക്കാൻ കഴിയില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു.

“സെക്യൂരിറ്റീസ് മാർക്കറ്റ് പരിധിയിലുള്ള ഒരു നിക്ഷേപക സംരക്ഷണ സംവിധാനവും അത്തരം ഡിജിറ്റൽ ഗോൾഡ്/ഇ-ഗോൾഡ് ഉൽപ്പന്നങ്ങളിലെ നിക്ഷേപങ്ങൾക്ക് ലഭ്യമാകില്ല,” സെബി അറിയിച്ചു.

സുരക്ഷിതമായ സ്വർണ്ണ നിക്ഷേപ മാർഗ്ഗങ്ങൾ
സെബി നിയന്ത്രിക്കുന്ന സുരക്ഷിതമായ സ്വർണ്ണ നിക്ഷേപ മാർഗ്ഗങ്ങൾ മാത്രം തിരഞ്ഞെടുക്കാനാണ് റെഗുലേറ്റർ നിക്ഷേപകരെ നിർദ്ദേശിക്കുന്നത്. സെബി അംഗീകരിച്ച സ്വർണ്ണ നിക്ഷേപ മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്.

എക്സ്ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവ് കരാറുകൾ
മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETFs)
സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യാവുന്ന ഇലക്ട്രോണിക് ഗോൾഡ് രസീതുകൾ (EGRs)
ഈ നിയന്ത്രിത സ്വർണ്ണ ഉൽപ്പന്നങ്ങളിലെ നിക്ഷേപം സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇടനിലക്കാർ വഴിയാണ് നടത്തേണ്ടതെന്നും ഇവ സെബി നിർദ്ദേശിക്കുന്ന നിയന്ത്രണ ചട്ടക്കൂടിനാൽ നിയന്ത്രിക്കപ്പെടുമെന്നും റെഗുലേറ്റർ കൂട്ടിച്ചേർത്തു.

X
Top