ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

സിയന്റിന്റെ ലാഭം 79.10 കോടിയായി കുറഞ്ഞു

മുംബൈ: ഐടി കമ്പനിയായ സിയന്റിന്റെ രണ്ടാം പാദത്തിലെ ഏകീകൃത അറ്റാദായം 31.87 ശതമാനം ഇടിഞ്ഞ് 79.10 കോടി രൂപയായി കുറഞ്ഞു. അതേസമയം പ്രസ്തുത കാലയളവിലെ വരുമാനം 11.69 ശതമാനം ഉയർന്ന് 1,396.20 കോടി രൂപയായി.

വാർഷിക അടിസ്ഥാനത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 34.8% കുറഞ്ഞപ്പോൾ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 25.6% ഉയർന്നു. നികുതിക്ക് മുമ്പുള്ള ഏകീകൃത ലാഭം 130.1 കോടി രൂപയാണ്. കഴിഞ്ഞ ത്രൈമാസത്തിൽ ഗ്രൂപ്പിന്റെ ഇബിഐടി 123.4 കോടി രൂപയായിരുന്നപ്പോൾ ഇബിഐടി മാർജിൻ 8.8% ആയിരുന്നു.

പ്രധാന വിജയങ്ങൾ, ശക്തമായ ഓർഡർ ബുക്ക്, പൈപ്പ്‌ലൈൻ എന്നിവയാൽ നയിക്കപ്പെടുന്ന ബിസിനസ്സിലുടനീളം ശക്തമായ മുന്നേറ്റത്തിന് തങ്ങൾ സാക്ഷ്യം വഹിക്കുന്നതായി സിയന്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കൃഷ്ണ ബൊദനാപു പറഞ്ഞു. അതേസമയം, ഐടി കമ്പനിയുടെ ബോർഡ് ഒരു ഇക്വിറ്റി ഓഹരിക്ക് 10 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതിനുള്ള റെക്കോർഡ് തീയതി 2022 ഒക്ടോബർ 27 ആണ്.

ആഗോള സാങ്കേതിക സൊല്യൂഷൻസ് കമ്പനിയാണ് സിയന്റ്. നിലവിൽ എട്ട് തന്ത്രപ്രധാനമായ ബിസിനസ് യൂണിറ്റുകളിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. ബിഎസ്ഇയിൽ സിയന്റ് ഓഹരികൾ 0.39 ശതമാനം ഇടിഞ്ഞ് 770.05 രൂപയിലെത്തി.

X
Top