ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

1 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ച് സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ സബ്കോം

മുംബൈ: യുവർനെസ്റ്റ് വെഞ്ച്വർ ക്യാപിറ്റൽ, ഐഎസ്‌വി ക്യാപിറ്റൽ, എന്റർപ്രണർ ഫസ്റ്റ് എന്നിവയിൽ നിന്ന് സീഡ് ഫണ്ടിംഗ് റൗണ്ടിൽ 1 മില്യൺ ഡോളറിന്റെ നിക്ഷേപം സമാഹരിച്ചതായി സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ സബ്‌കോം (സബ്‌കോൺസ് കമ്പ്യൂട്ട്) അറിയിച്ചു. ട്രേഡ്ഇന്ത്യ ചെയർമാൻ ബിക്കി ഖോസ്‌ല, മാമഎർത്ത് സ്ഥാപകൻ വരുൺ അലഗ്, ഫ്‌ളക്‌സ് നിഞ്ച ആൻഡ് നെറ്റ്‌സിൽ സ്ഥാപകൻ ഹർജോത് ഗിൽ, ഗൂഗിൾ, നെറ്റ്ഫ്ലിക്സ്, വിസ എന്നിവയിൽ നിന്നുള്ള ചില മുതിർന്ന എക്‌സിക്യൂട്ടീവുകളും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു.

ആന്റർ വിർക്കും ദിലാവർ സിങ്ങും ചേർന്ന് 2020 ഡിസംബറിൽ സ്ഥാപിച്ച സബ്‌കോം ‘ഹാബിച്വേഷൻ ന്യൂറൽ ഫാബ്രിക്’ വഴി എൻഡ്‌പോയിന്റ് നിരീക്ഷണ സേവനം വാഗ്ദാനം ചെയ്യുന്നു. ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഐഓടി ഉപകരണങ്ങൾ തുടങ്ങിയ അവസാന പോയിന്റുകളുടെ ട്രസ്റ്റ് സ്‌കോർ തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ എഐ പിന്തുണയുള്ള സാങ്കേതികവിദ്യ ഉപയോക്താക്കളെ അനുവദിക്കുന്നു. സബ്‌കോം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എൻഡ്‌പോയിന്റ് ട്രസ്റ്റ് സ്‌കോർ കാണാനും ശുപാർശ ചെയ്യുന്ന നടപടികൾ സ്വീകരിക്കാനും, തത്സമയം റാൻസോംവെയർ, സീറോ-ഡേ പോലുള്ള ഭീഷണികൾ നിരീക്ഷിക്കാനും ലഘൂകരിക്കാനും കഴിയുമെന്ന് സബ്കോം സഹസ്ഥാപകനും സിഇഒയുമായ ആന്റർ വിർക്ക് പറഞ്ഞു.

X
Top