ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ജി20 ഉച്ചകോടിക്കായി ഇന്ത്യ മുടക്കിയത് 4100 കോടി രൂപ

ന്യൂഡൽഹി: ജി20 ഉച്ചകോടി വിജയമായതോടെ ഇന്ത്യ ഇതിനായി ചെലവഴിച്ച തുകയും ചർച്ചയാകുകയാണ്.

ബജറ്റിൽ വക ഇരുത്തിയതിലും 300 ശതമാനം അധിക തുകയാണ് ഉച്ചകോടിക്കായി സർക്കാർ ചെലവഴിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

2023-24 കേന്ദ്ര ബജറ്റിൽ ജി20 അധ്യക്ഷ സ്ഥാനത്തുള്ള രാജ്യത്തിൻെറ ചെലവുകൾക്കായി 990 കോടി രൂപയാണ് അനുവദിച്ചത്.

എന്നാൽ ബജറ്റിൽ നിശ്ചയിച്ച തുകയുടെ നാലിരട്ടിയിലേറെ തുക, ഏകദേശം 4,100 കോടി രൂപയോളം രണ്ട് ദിവസത്തെ പരിപാടിക്കായി സർക്കാർ ചെലവഴിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.

2022-ൽ ബാലിയിൽ നടന്ന ജി20 ഉച്ചകോടിക്കായി ഏകദേശം 67,400 കോടി ഇന്തോനേഷ്യൻ റുപിയയാണ് (364 കോടി രൂപയിലധികം രൂപ) ബജറ്റിൽ വകയിരുത്തിയത്.

2019-ൽ ഒസാക്കയിൽ നടന്ന ജി20 ഉച്ചകോടിക്കായി ജപ്പാൻ ചെലവഴിച്ചത് 3.2 കോടി ഡോളർ ആണ്.

ഏകദേശം 2,660 കോടി രൂപ.’ദി വേൾഡ് റാങ്കിങ്’ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരമുള്ളതാണ് ഡാറ്റ.

X
Top