2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

കോര്‍പറേറ്റ് ബോണ്ട് യീല്‍ഡ് കുറഞ്ഞു

മുംബൈ: നിരക്ക് വര്‍ധനവില്‍ നിന്നും വിട്ടുനിന്ന ആര്‍ബിഐ നടപടി ഏപ്രിലില്‍ ബോണ്ട് യീല്‍ഡ് കുറച്ചു. സോവറിന്‍ ബോണ്ട് യീല്‍ഡുകളുടെ ചുവടുപിടിച്ച് കോര്‍പറേറ്റ് ബോണ്ടുകളും താഴ്ച വരിിക്കുകയായിരുന്നു. 3 വര്‍ഷം, 5 വര്‍ഷം, 10 വര്‍ഷം കോര്‍പ്പറേറ്റ് ബോണ്ടുകളുടെ യീല്‍ഡ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 10-15 ബേസിസ് പോയിന്റ് (ബിപിഎസ്) കുറഞ്ഞു.

ഒരു ബേസിസ് പോയിന്റ് ഒരു ശതമാനം പോയിന്റിന്റെ നൂറിലൊന്നാണ്. മാര്‍ച്ച് 31 ന് 7.58-7.63 ശതമാനമായിരുന്ന സെക്കന്‍ഡറി മാര്‍ക്കറ്റ് ട്രേഡിംഗിലെ 3 വര്‍ഷത്തെ കോര്‍പ്പറേറ്റ് ബോണ്ട് വരുമാനം ഏപ്രില്‍ 28 ന് 7.42-7.48 ശതമാനമായാണ് ഇടിഞ്ഞത്. അതുപോലെ, 5 വര്‍ഷത്തെയും 10 വര്‍ഷത്തെയും ബോണ്ട് യീല്‍ഡ് ഏപ്രില്‍ 28 വരെ യഥാക്രമം 7.45-7.50 ശതമാനമായും 7.48-7.52 ശതമാനമായും കുറഞ്ഞു.

ബോണ്ട് യീല്‍ഡ് ഇടിവ്, നിരക്ക് വര്‍ദ്ധനവ് നിര്‍ത്താനുള്ള ആര്‍ബിഐ തീരുമാനത്തിന്റെ ബാക്കിപത്രമാണ്, ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഫണ്ട് ഹൗസായ സോവറിന്‍ ഗ്ലോബല്‍ മാര്‍ക്കറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ ഉമേഷ് കുമാര്‍ തുള്‍സ്യാന്‍ പറയുന്നു. സര്‍ക്കാര്‍ സെക്യൂരിറ്റി നിരക്കുകള്‍ ഏപ്രിലില്‍ 30 ബിപിഎസാണ് കുറഞ്ഞത്.

X
Top