കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

നിക്ഷേപം വര്‍ധിപ്പിച്ച് കോള്‍ ഇന്ത്യ; റെയില്‍വേ അടിസ്ഥാന സൗകര്യത്തിനായി ചെവഴിച്ചത് 754 കോടി

2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ മൂലധന ചെലവ് 3,399 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ ഇത് 2,914 കോടി ആയിരുന്നു. ക്യാപെക്‌സില്‍ 16.64 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി 804 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി ചെലവഴിച്ചത്. ആകെ ക്യാപെക്‌സിന്റെ ഏകദേശം 25% വും ഇതിനായി ചെലവഴിച്ചു. ഖനന പദ്ധതികള്‍ ആരംഭിക്കാനും വികസിപ്പിക്കാനും ഭൂമി ഏറ്റെടുക്കല്‍ അനിവാര്യമായതിനാല്‍ ഈ മേഖലയ്ക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിനായി 949 കോടിയും കമ്പനി ചെലവഴിച്ചു. റെയില്‍വേ സൈഡിംഗുകളും റെയില്‍ കോറിഡോറുകള്‍ക്കുമായി 754 കോടി, കല്‍ക്കരി കൈകാര്യം ചെയ്യുന്ന പ്ലാന്റുകള്‍, സൈലോകള്‍, വെയ്ബ്രിഡ്ജുകള്‍, റോഡുകള്‍ എന്നിവയ്ക്കായി 195 കോടി എന്നിങ്ങനെയാണ് ചിലവഴിച്ചത്.

പ്ലാന്റിനും മെഷിനറികള്‍ക്കുമായി 819 കോടിയാണ് കമ്പനി ഒന്നാം പാദത്തില്‍ ചെലവഴിച്ചത്. ഹെവി എര്‍ത്ത് മൂവിംഗ് മെഷിനറികളുടെ വാങ്ങല്‍, വാഷറികളുടെ നിര്‍മ്മാണവും വികസനവും, മറ്റ് പ്ലാന്റ്, ഉപകരണങ്ങള്‍ എന്നിവയ്ക്കായി വലിയ തോതിലുള്ള നിക്ഷേപം നടത്തി.

ഊര്‍ജ മേഖലയിലേക്കുള്ള വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി, സോളാര്‍ പദ്ധതികള്‍ക്ക് 278 കോടിയും സംയുക്ത സംരംഭങ്ങള്‍ക്കായി 207 കോടിയും ചെലവഴിച്ചു. ഇത് നവീകരണ ഊര്‍ജ മേഖലയിലും അനുബന്ധ ബിസിനസുകളിലും കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകളനുസരിച്ച് കോള്‍ ഇന്ത്യ 19,607 കോടി രൂപയുടെ മൂലധന ചെലവ് നടത്തി. ഇത് കമ്പനിയുടെ വാര്‍ഷിക ലക്ഷ്യമായ 16,000 കോടിയെ മറികടന്ന നേട്ടമായിരുന്നു.

X
Top