ഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

സിപ്ലയുടെ ക്യാൻസർ മരുന്നിന് യുഎസ്എഫ്ഡിഎയുടെ അനുമതി

മുംബൈ: വിവിധതരം ക്യാൻസറുകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നായ ലെനാലിഡോമൈഡ് ക്യാപ്‌സ്യൂളിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചതായി അറിയിച്ച് പ്രമുഖ മരുന്ന് നിർമ്മാതാക്കളായ സിപ്ല.

കമ്പനിയുടെ 5 മില്ലിഗ്രാം, 10 മില്ലിഗ്രാം, 15 മില്ലിഗ്രാം, 25 മില്ലിഗ്രാം വീര്യമുള്ള ഉൽപ്പന്നത്തിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അന്തിമ അനുമതി ലഭിച്ചതായി സിപ്ല റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

മുതിർന്നവരിലെ മൾട്ടിപ്പിൾ മൈലോമ, മൈലോഡിസ്‌പ്ലാസ്റ്റിക് സിൻഡ്രോം, മാന്റിൽ സെൽ ലിംഫോമ, ഫോളികുലാർ ലിംഫോമ, മാർജിനൽ സോൺ ലിംഫോമ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് ലെനലിഡോമൈഡ്.

ഐക്യുവിഐഎ ഡാറ്റ പ്രകാരം കഴിഞ്ഞ 12 മാസ കാലയളവിൽ ഈ ക്യാപ്‌സ്യൂളുകൾക്ക് യുഎസിൽ ഏകദേശം 2.58 ബില്യൺ ഡോളറിന്റെ വിൽപ്പന ഉണ്ടായിരുന്നു. അനുമതി ലഭിച്ചതിനാൽ ഉൽപ്പന്നം ഉടൻ ലഭ്യമാകുമെന്ന് സിപ്ല അഭിപ്രായപ്പെട്ടു. ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 1.95 ശതമാനം ഉയർന്ന് 1,061 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top