കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കോൾ ഇന്ത്യയുടെ കൽക്കരി ഉൽപ്പാദനത്തിൽ വർധന

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കൽക്കരി ഉൽപ്പാദനത്തിൽ 19.7 ശതമാനം വളർച്ച കൈവരിച്ച് സിഐഎൽ. ഈ കാലയളവിൽ 299 ദശലക്ഷം ടണ്ണിന്റെ (എംടി) ഉത്പാദനമാണ്‌ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി രേഖപ്പെടുത്തിയത്.

ആഭ്യന്തര കൽക്കരി ഉൽപ്പാദനത്തിന്റെ 80 ശതമാനവും കമ്പനിയുടെ സംഭാവനയാണ്. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ (സിഐഎൽ) ഉത്പാദനം 249.8 മെട്രിക് ടൺ ആയിരുന്നുവെന്ന് പൊതുമേഖലാ സ്ഥാപനം എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

ആറ് മാസത്തിനുള്ളിൽ ഈ സാമ്പത്തിക വർഷത്തിലെ 700 മെട്രിക് ടൺ എന്ന ഉൽപ്പാദന ലക്ഷ്യത്തിന്റെ 43 ശതമാനവും നേടിയ സിഐഎൽ രണ്ടാം പകുതിയിൽ ലക്ഷ്യം പൂർണ്ണമായി കൈവരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൽക്കരി ഭീമൻ പ്രസ്താവനയിൽ പറഞ്ഞു. സാധാരണയായി രണ്ടാം പകുതിയിൽ സിഐഎല്ലിന്റെ ഉത്പാദനം ആദ്യ പകുതിയേക്കാൾ വളരെ കൂടുതലായിരിക്കും.

പൊതുമേഖലാ യൂണിറ്റിന്റെ കൽക്കരി ഉൽപ്പാദനം കഴിഞ്ഞ മാസം 45.7 മെട്രിക് ടണ്ണായി വർധിച്ചു. 2021 സെപ്തംബറിൽ ഇത് 40.7 മെട്രിക് ടണ്ണായിരുന്നു. കൂടാതെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കമ്പനിയുടെ കൽക്കരി ശേഖരണം 332 മെട്രിക് ടണ്ണായി ഉയർന്നു.

X
Top