എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ട്രംപിന്റെ ചുങ്കം സാമാന്യബുദ്ധിക്ക് നിരക്കാത്തതെന്ന് ചൈന

ബെയ്‌ജിങ്‌: താരിഫ് യുദ്ധത്തിൽ കൊണ്ടും കൊടുത്തും യുഎസും ചൈനയും. യുഎസിന്റെ നികുിതിയുദ്ധത്തെ ഭയമില്ലെന്ന് ചൈന വ്യക്തമാക്കിയതോടെ, വിട്ടുവീഴ്ചയ്ക്ക് ചൈന ഒരുക്കമല്ലെന്നും വ്യാപാരയുദ്ധം കലുഷിതമായേക്കുമെന്നുമുള്ള വിലയിരുത്തലുകൾ ശക്തമായി.

യുഎസ് ഉൽപന്നങ്ങൾക്ക് 125% നികുതി ചുമത്താൻ ചൈന തീരുമാനിച്ചിരുന്നു. ശനിയാഴ്ച അതു പ്രാബല്യത്തിലും വന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് മൊത്തം തീരുവ 145% ആക്കി യുഎസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചൈനയുടെ നീക്കം.

നേരത്തെ 84% എന്നായിരുന്നു ചൈന തീരുമാനിച്ചിരുന്നത്. ചൈനയ്ക്കുമേൽ അമേരിക്ക ചുമത്തുന്ന തീരുവ രാജ്യാന്തര വ്യാപാര നിയമങ്ങൾക്കും സാമ്പത്തിക ചട്ടങ്ങൾക്കും മാത്രമല്ല, സാമാന്യ യുക്തിക്കും എതിരാണെന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിൽ ഫോർ താരിഫ് കമ്മിഷൻ പ്രതികരിച്ചു.

അമേരിക്കയുടേത് ഏകപക്ഷീയമായ ഭീഷണിയാണെന്നും ഇതിനെ ചെറുക്കാൻ ഒപ്പം ചേരണമെന്നും ചൈന യൂറോപ്യൻ യൂണിയനോട് ആവശ്യപ്പട്ടിരുന്നു. അതിനു പിന്നാലെയാണ് നികുതി വർധന.

അമേരിക്കയുടെ നികുതി യുദ്ധത്തെ ഭയക്കുന്നില്ലെന്നും ചൈന വ്യക്തമാക്കി.

ആഗോള സാമ്പത്തിക രംഗത്ത് ഇപ്പോഴുള്ള പ്രശ്നങ്ങളുടെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കണമെന്നും പ്രശ്നം തീർക്കാൻ യുഎസ് ആഗ്രഹിക്കുന്നെങ്കിൽ ഇത്തരം നിലപാടുകൾ അവസാനിപ്പിക്കണമെന്നും ചൈന വ്യക്തമാക്കി.

X
Top