2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

അരിയുടെ ചില്ലറ വില കുറയ്ക്കാൻ അസോസിയേഷനുകളോട് ആവിശ്യപ്പെട്ട് കേന്ദ്രം

ന്യൂ ഡൽഹി : അരിയുടെ ചില്ലറ വിൽപന വില കുറയുന്നത് ഉറപ്പാക്കാൻ ഇന്ത്യയിലെ അരി വ്യവസായ അസോസിയേഷനുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയതായി ഔദ്യോഗിക റിപ്പോർട്ട്.

എംആർപിയും യഥാർത്ഥ ചില്ലറ വിൽപ്പന വിലയും തമ്മിലുള്ള അന്തരം , ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി ചുരുക്കണമെന്ന് അസോസിയേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൊത്തക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും പ്രയോജനപ്പെടുത്തുന്ന മാർജിനുകളിൽ കുത്തനെ വർധനയുണ്ടായെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഉത്തരവ്.

ബസുമതി ഇതര അരിയുടെ ആഭ്യന്തര വില സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്ര, പ്രമുഖ അരി സംസ്കരണ വ്യവസായ പ്രതിനിധികളുമായി തിങ്കളാഴ്ച ഒരു യോഗം വിളിച്ചിരുന്നു.

വിലക്കുറവിന്റെ ഗുണം അന്തിമ ഉപഭോക്താക്കൾക്ക് അതിവേഗം കൈമാറണമെന്ന് യോഗത്തിൽ ചർച്ചയായി. പ്രമുഖ നെല്ല് വ്യവസായ അസോസിയേഷനുകൾ അവരുടെ അംഗങ്ങളുമായി പ്രശ്നം ചർച്ച ചെയ്യാനും അരിയുടെ ചില്ലറ വില ഉടൻ പ്രാബല്യത്തിൽ കുറയ്ക്കുമെന്ന് ഉറപ്പാക്കാനും നിർദ്ദേശിച്ചു.

നിലവാരമുള്ള അരിയുടെ സ്റ്റോക്ക് ആവശ്യത്തിന് ഉണ്ടെന്ന് എഫ്സിഐ അരി സംസ്കരണ വ്യവസായത്തെ അറിയിച്ചു, ഇത് ഓഎംഎസ്എസ് പ്രകാരം ഒരു കിലോഗ്രാം അരി റിസർവ് വിലയായ 29 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു. നിർമ്മാതാക്കൾക്കും വ്യാപാരികൾക്കും എഫ്‌സിഐ അരി ഒഎംഎസ്‌എസ് പ്രകാരം ഉയർത്തുന്നത് പരിഗണിക്കാമെന്നും നിർദ്ദേശിച്ചു, അത് ന്യായമായ മാർജിനിൽ ഉപഭോക്താക്കൾക്ക് വിൽക്കാം.

X
Top