ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

കാനറ എച്ച്എസ്ബിസി ലൈഫ് ഐപിഒ സെപ്തംബര്‍-ഒക്ടോബറില്‍ നടന്നേയ്ക്കും

മുംബൈ: കാനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫര്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടന്നേയ്ക്കും. സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് ചെയ്തതാണിത്. ഇതിനായി ഐആര്‍ഡിഎഐ പച്ചക്കൊടി വീശിയതായി റിപ്പോര്‍ട്ട് പറയുന്നു.

16,500 കോടി വാല്വേഷനില്‍ 3875-4075 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കാനറ ബാങ്ക് തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 2363 കോടി രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് 1630 കോടി രൂപയും സ്വരൂപിക്കും. ഈ വര്‍ഷമാദ്യമാണ് കമ്പനി സെബിയ്ക്ക് മുന്‍പാകെ കരട് രേഖകള്‍ സമര്‍പ്പിച്ചത്.

കമ്പനിയില്‍ കാനറ ബാങ്കിന് 51 ശതമാനവും എച്ച്എസ്ബിസി ഗ്രൂപ്പിന്റെ എച്ച്എസ്ബിസി ഇന്‍ഷൂറന്‍സ് ഹോള്‍ഡിംഗിന് 26 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്.

പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയ്‌ലായ ഐപിഒയില്‍ കാനറ ബാങ്ക് 137.75 ദശലക്ഷം ഓഹരികളും എച്ച്എസ്ബിസി 4.75 ദശലക്ഷം ഓഹരികളും പഞ്ചാബ് നാഷണല്‍ ബാങ്ക് 95 മില്യണ്‍ ഓഹരികളും വില്‍പന നടത്തും.

2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 113 കോടി രൂപ നികുതി കഴിച്ചുള്ള ലാഭം നേടിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24.3 ശതമാനം വര്‍ദ്ധന.

X
Top