ആഭ്യന്തര സർവീസുകൾ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികൾഅമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രംസ്വർണ വായ്പകളുടെ മൂല്യം വർധിച്ച് 19 ലക്ഷം കോടിയായിആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്

കാനറ എച്ച്എസ്ബിസി ലൈഫ് ഐപിഒ സെപ്തംബര്‍-ഒക്ടോബറില്‍ നടന്നേയ്ക്കും

മുംബൈ: കാനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫര്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടന്നേയ്ക്കും. സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് ചെയ്തതാണിത്. ഇതിനായി ഐആര്‍ഡിഎഐ പച്ചക്കൊടി വീശിയതായി റിപ്പോര്‍ട്ട് പറയുന്നു.

16,500 കോടി വാല്വേഷനില്‍ 3875-4075 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കാനറ ബാങ്ക് തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 2363 കോടി രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് 1630 കോടി രൂപയും സ്വരൂപിക്കും. ഈ വര്‍ഷമാദ്യമാണ് കമ്പനി സെബിയ്ക്ക് മുന്‍പാകെ കരട് രേഖകള്‍ സമര്‍പ്പിച്ചത്.

കമ്പനിയില്‍ കാനറ ബാങ്കിന് 51 ശതമാനവും എച്ച്എസ്ബിസി ഗ്രൂപ്പിന്റെ എച്ച്എസ്ബിസി ഇന്‍ഷൂറന്‍സ് ഹോള്‍ഡിംഗിന് 26 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്.

പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയ്‌ലായ ഐപിഒയില്‍ കാനറ ബാങ്ക് 137.75 ദശലക്ഷം ഓഹരികളും എച്ച്എസ്ബിസി 4.75 ദശലക്ഷം ഓഹരികളും പഞ്ചാബ് നാഷണല്‍ ബാങ്ക് 95 മില്യണ്‍ ഓഹരികളും വില്‍പന നടത്തും.

2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 113 കോടി രൂപ നികുതി കഴിച്ചുള്ള ലാഭം നേടിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24.3 ശതമാനം വര്‍ദ്ധന.

X
Top