രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ബൈജു രവീന്ദ്രനെ പുറത്താക്കുന്നത് തടയുന്ന സ്റ്റേ നീട്ടി

ബെംഗളൂരു: എജ്യു–ടെക് കമ്പനി ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള നിക്ഷേപകരുടെ തീരുമാനം നടപ്പാക്കുന്നതിനുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി 28 വരെ നീട്ടി.

കഴിഞ്ഞമാസത്തെ അസാധാരണ ജനറൽ മീറ്റിങ്ങിലാണ് (ഇജിഎം) ബൈജു രവീന്ദ്രൻ, കമ്പനി ഡയറക്ടർമാരായ ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരെ പുറത്താക്കാൻ 32% ഓഹരി പങ്കാളിത്തമുള്ള 6 നിക്ഷേപകർ പ്രമേയം പാസാക്കിയത്.

ഇതിനെ ചോദ്യം ചെയ്യുന്ന ബൈജുവിന്റെ ഹർജിയിൽ അനുവദിച്ച സ്റ്റേയാണ് നീട്ടിയത്. കേസ് വീണ്ടും 28ന് പരിഗണിക്കും.

ബിസിസിഐ ഹർജി 20ന് പരിഗണിക്കും
160 കോടി രൂപയുടെ സ്പോൺസർഷിപ് തുക ബൈജൂസ് കുടിശിക വരുത്തിയെന്ന് ആരോപിച്ച് ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) നൽകിയ ഹർജി 20ന് ദേശീയ കമ്പനികാര്യ ട്രൈബ്യൂണൽ പരിഗണിക്കും.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ജഴ്സിയിൽ ലോഗോ പതിക്കുന്നതിനുള്ള തുകയാണിത്.

X
Top