Alt Image
സ്വർണം മറികടന്നത് സാമ്പത്തിക മാന്ദ്യത്തിനും കോവിഡിനും ശേഷമുണ്ടായ കുതിപ്പ്പുതിയ അടിസ്ഥാന വര്‍ഷത്തില്‍ വിലക്കയറ്റത്തില്‍ 2.75% വര്‍ധനചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി; 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരംകൊച്ചി മെട്രോ രണ്ടാംഘട്ടം: 1,016 കോടിയുടെ വായ്പയ്ക്ക് സർക്കാർ അനുമതിവിദേശത്തേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് കുറയുന്നു

തിളക്കം മങ്ങി ടാറ്റ സ്റ്റീല്‍ ഓഹരി

ന്യൂഡല്‍ഹി: മോശം സെപ്തംബര്‍ പാദഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ടാറ്റ സ്റ്റീല്‍ ഓഹരി ചൊവ്വാഴ്ച അര ശതമാനം ഇടിവ് നേരിട്ടു. കമ്പനിയുടെ അറ്റാദായം 87 ശതമാനം കുറഞ്ഞ് 1514 കോടി രൂപയായിരുന്നു. തുടര്‍ച്ചയായി 80 ശതമാനത്തിന്റെ കുറവാണ് ലാഭത്തിലുണ്ടായത്. വരുമാനം ഒരു ശതമാനം താഴ്ന്ന് 59,878 കോടി രൂപയില്‍ നിന്നു.

വിവിധ ബ്രോക്കറേജുകള്‍ക്ക് പറയാനുള്ളത് ചുവടെ.

സിഎല്‍എസ്എ
ആഗോള ബ്രോക്കറേജ് സ്ഥാപനം സിഎല്‍എസ്എ റേറ്റിംഗ് വില്‍പനയിലേയ്ക്ക് ഡൗണ്‍ഗ്രേഡ് ചെയ്തു. 90 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. യൂറോപ്യന്‍ വരുമാന വര്‍ധനവിന്റെ ഗുണം ഇന്ത്യയിലെ വരുമാനക്കുറവ് ഇല്ലാതാക്കിയെന്ന് സിഎല്‍എസ്എ അനലിസ്റ്റുകള്‍ പറയുന്നു. 2023-25 ഇബിറ്റ അനുമാനം 18-25 ശതമാനം താഴ്ത്താനും അവര്‍ തയ്യാറായി.

മോതിലാല്‍ ഓസ്വാള്‍
91 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്. വരും ദിവസങ്ങളില്‍ സ്റ്റീല്‍ വില ഉയരാനുള്ള സാധ്യതയില്ലെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തി. മാത്രമല്ല കോക്കിംഗ് കോള്‍ വില വര്‍ധിക്കുന്നത് മാര്‍ജിനില്‍ കുറവുണ്ടാക്കും.

X
Top