നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

അറ്റാദായം 159 ശതമാനം ഉയര്‍ത്തി ബിപിസിഎല്‍

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 6478 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 159 ശതമാനം അധികമാണിത്.

മാത്രമല്ല, പ്രതീക്ഷ മറികടക്കാനും സാധിച്ചു. 3981 കോടി രൂപ അറ്റാദായമാണ് അനലിസ്റ്റുകള്‍ കണക്കുകൂട്ടിയിരുന്നത്. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായത്തില്‍ 230 ശതമാനത്തിന്റെ ഉയര്‍ച്ചയാണുണ്ടായത്.

1.33 ലക്ഷം കോടി രൂപയാണ് വരുമാനം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 8 ശതമാനം കൂടുതല്‍. എക്കാലത്തേയുമുയര്‍ന്ന 5.3 ലക്ഷം കോടി വരുമാനമാണ് 2022-2023 സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ ശുദ്ധീകരണ ശാല റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍വര്‍ഷത്തില്‍ ഇത് 4.3 ലക്ഷം കോടി രൂപയായിരുന്നു.എബിറ്റ 4234 കോടി രൂപയില്‍ നിന്നും 11153 കോടി രൂപയായി വളര്‍ന്നപ്പോള്‍ മാര്‍ജിന്‍ 3.5 ശതമാനത്തില്‍ നിന്നും തുടര്‍ച്ചയായി 9.4 ശതമാനമായി.

10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 4 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ബിപിസിഎല്‍ ഓഹരി നിലവില്‍ 369.55 രൂപയിലാണുള്ളത്. മുന്‍ക്ലോസിംഗില്‍ നിന്നും 2.2 ശതമാനം കൂടുതല്‍.

X
Top