പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി.സെന്‍സെക്‌സ് 361.01 പോയിന്റ് അഥവാ 0.60 ശതമാനം ഉയര്‍ന്ന് 60,927.43 ലെവലിലും നിഫ്റ്റി 117.70 പോയിന്റ് അഥവാ 0.65 ശതമാനം ഉയര്‍ന്ന് 18,132.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 2504 ഓഹരികള്‍ മുന്നേറ്റം കുറിച്ചപ്പോള്‍ 889 എണ്ണമാണ് തിരിച്ചടി നേരിട്ടത്.

120 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റില്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി,ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കിയവ. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അപ്പോളോ ഹോസ്പിറ്റല്‍സ്,നെസ്ലെ ഇന്ത്യ,ഐടിസി,എന്‍ടിപിസി എന്നിവ നഷ്ടം വരിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനവും സ്‌മോള്‍ക്യാപ് 1.4 ശതമാനവുമാണ് കൂട്ടിച്ചേര്‍ത്തത്.

എഫ്എംസിജി ഒഴികെയുള്ള മേഖലകള്‍ ഉയര്‍ച്ച കൈവരിക്കുന്നതിനും വിപണി സാക്ഷിയായി. കലുഷിതമല്ലാത്ത ആഗോള സാഹചര്യങ്ങള്‍ സഹായകരമായെന്ന് കോടക് സെക്യൂരിറ്റീസിലെ ഇക്വിറ്റി റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. കഴിഞ്ഞയാഴ്ചയിലെ തിരുത്തല്‍ മൂല്യനിര്‍ണ്ണയം മിതമാക്കി.

ഇതോടെ നിക്ഷേപകര്‍ മികച്ച ഓഹരികള്‍ തേടുകയായിരുന്നു. വരും ദിവസങ്ങളില്‍ 18,000 ത്തില്‍ നിഫ്റ്റി പിന്തുണ തേടും. 18220 ആയിരിക്കും പ്രതിരോധം.

X
Top