
മുംബൈ: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയുടെ (BoI) അറ്റാദായത്തിൽ ഇടിവ്. 2022 സാമ്പത്തിക വർഷത്തിലെ ബാങ്കിന്റെ അറ്റാദായം മുൻ വർഷത്തെ 3,404.70 കോടി രൂപയിൽ നിന്ന് 2,221 കോടി രൂപയായി കുറഞ്ഞു.
അതേസമയം ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തിയിൽ (എൻപിഎ) 105 കോടി രൂപയുടെ വ്യത്യാസം ഉണ്ടായിട്ടുണ്ട്, ഇത് 45,605.40 കോടി രൂപയായി കുറഞ്ഞതായി ബാങ്ക് റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) വിലയിരുത്തൽ പ്രകാരം എൻപിഎ 45,710.40 കോടി രൂപ എന്ന ഉയർന്ന മൂല്യത്തിലാണ് വന്നത്.
മറുവശത്ത് വായ്പ ദാതാവിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി മുൻപത്തെ 9,851.93 കോടിയിൽ നിന്ന് 9,764.93 കോടി രൂപയായി കുറഞ്ഞതായി ബാങ്ക് ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കൂടാതെ 1,819 കോടിയാണ് ഈ കാലയളവിലെ പ്രൊവിഷനിംഗിലെ വ്യത്യാസമെന്ന് ബിഒഐ അറിയിച്ചു.