സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

വില സെന്‍സെറ്റീവ് വിവരങ്ങളില്‍ ഭേദഗതി വരുത്താന്‍ സെബി നിര്‍ദ്ദേശം

മുംബൈ: ഓഹരി വിലയെ ബാധിക്കുന്ന സംഭവങ്ങള്‍ ഫലപ്രദമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് നിരീക്ഷിച്ച ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ,ഇന്‍സൈഡര്‍ ട്രേഡിംഗ് ചട്ടങ്ങളില്‍ ഭേദഗതി നിര്‍ദ്ദേശിച്ചു. പ്രൈസ് സെന്‍സിറ്റീവ് വിവരങ്ങള്‍ (യുപിഎസ്എ) 8 ശതമാനം കേസുകളില്‍ മാത്രമേ ശരിയായി തരംതിരിച്ചിട്ടുള്ളൂവെന്ന് സെബി കണ്ടത്തുന്നു. 92 ശതമാനം കേസുകളിലും ഇത്തരം വിവരങ്ങള്‍ തെറ്റായാണ് സൂചിപ്പിച്ചിരിക്കുന്നത്.

ഈ പരാജയം ഇന്‍സൈഡര്‍ ട്രേഡിംഗിനെതിരായ നീക്കത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ യുപിഎസ്ഐയുടെ നിര്‍വചനം ഭേദഗതി ചെയ്യണമെന്ന് സെബി പുറത്തിറക്കിയ കണ്‍സള്‍ട്ടിംഗ് പേപ്പര്‍ പറയുന്നു. ‘മെറ്റീരിയല്‍ ഇവന്റുകളുമായി’ യുപിഎസ്ഐയെ ബന്ധിപ്പിച്ച് ‘ആവാസവ്യവസ്ഥയില്‍ കൂടുതല്‍ വ്യക്തതയും ഏകീകൃതതയും വരുത്തണം.

ലോക്സഭ മുന്‍ സെക്രട്ടറി ജനറലും മുന്‍ നിയമ സെക്രട്ടറിയുമായ ടി കെ വിശ്വനാഥന്റെ അധ്യക്ഷതയില്‍ 2017 ഓഗസ്റ്റില്‍ ഫെയര്‍ മാര്‍ക്കറ്റ് പെരുമാറ്റച്ചട്ട സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് യുപിഎസ്ഐ നിലവില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. ഈ ഭേദഗതിക്ക് ശേഷം, പല സന്ദര്‍ഭങ്ങളിലും, യുപിഎസ്ഐ ആയി തരംതിരിക്കേണ്ട വിവരങ്ങളോ ഇവന്റോ ലിസ്റ്റുചെയ്ത സ്ഥാപനം നല്‍കുന്നില്ല.
പിഐടി റെഗുലേഷന്റെ റെഗുലേഷന്‍ 2 (1) (എന്‍) ല്‍ വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്ന ഇനങ്ങളെ മാത്രമേ വലിയ കമ്പനികള്‍ യുപിഎസ്ഐ ആയി തരംതിരിച്ചിട്ടുള്ളൂ.

ഈ രീതിയിലുള്ള മാറ്റമാണ് സെബി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

X
Top