കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

വില സെന്‍സെറ്റീവ് വിവരങ്ങളില്‍ ഭേദഗതി വരുത്താന്‍ സെബി നിര്‍ദ്ദേശം

മുംബൈ: ഓഹരി വിലയെ ബാധിക്കുന്ന സംഭവങ്ങള്‍ ഫലപ്രദമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് നിരീക്ഷിച്ച ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ,ഇന്‍സൈഡര്‍ ട്രേഡിംഗ് ചട്ടങ്ങളില്‍ ഭേദഗതി നിര്‍ദ്ദേശിച്ചു. പ്രൈസ് സെന്‍സിറ്റീവ് വിവരങ്ങള്‍ (യുപിഎസ്എ) 8 ശതമാനം കേസുകളില്‍ മാത്രമേ ശരിയായി തരംതിരിച്ചിട്ടുള്ളൂവെന്ന് സെബി കണ്ടത്തുന്നു. 92 ശതമാനം കേസുകളിലും ഇത്തരം വിവരങ്ങള്‍ തെറ്റായാണ് സൂചിപ്പിച്ചിരിക്കുന്നത്.

ഈ പരാജയം ഇന്‍സൈഡര്‍ ട്രേഡിംഗിനെതിരായ നീക്കത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ യുപിഎസ്ഐയുടെ നിര്‍വചനം ഭേദഗതി ചെയ്യണമെന്ന് സെബി പുറത്തിറക്കിയ കണ്‍സള്‍ട്ടിംഗ് പേപ്പര്‍ പറയുന്നു. ‘മെറ്റീരിയല്‍ ഇവന്റുകളുമായി’ യുപിഎസ്ഐയെ ബന്ധിപ്പിച്ച് ‘ആവാസവ്യവസ്ഥയില്‍ കൂടുതല്‍ വ്യക്തതയും ഏകീകൃതതയും വരുത്തണം.

ലോക്സഭ മുന്‍ സെക്രട്ടറി ജനറലും മുന്‍ നിയമ സെക്രട്ടറിയുമായ ടി കെ വിശ്വനാഥന്റെ അധ്യക്ഷതയില്‍ 2017 ഓഗസ്റ്റില്‍ ഫെയര്‍ മാര്‍ക്കറ്റ് പെരുമാറ്റച്ചട്ട സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് യുപിഎസ്ഐ നിലവില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. ഈ ഭേദഗതിക്ക് ശേഷം, പല സന്ദര്‍ഭങ്ങളിലും, യുപിഎസ്ഐ ആയി തരംതിരിക്കേണ്ട വിവരങ്ങളോ ഇവന്റോ ലിസ്റ്റുചെയ്ത സ്ഥാപനം നല്‍കുന്നില്ല.
പിഐടി റെഗുലേഷന്റെ റെഗുലേഷന്‍ 2 (1) (എന്‍) ല്‍ വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്ന ഇനങ്ങളെ മാത്രമേ വലിയ കമ്പനികള്‍ യുപിഎസ്ഐ ആയി തരംതിരിച്ചിട്ടുള്ളൂ.

ഈ രീതിയിലുള്ള മാറ്റമാണ് സെബി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

X
Top