തൊഴിൽ മേഖലയിൽ കേരളത്തിന് നിർണായക നേട്ടം; അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ തൊഴിലവസരങ്ങളിൽ 172% വളർച്ചപശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍

ത്രൈമാസത്തിൽ 4,125 കോടി രൂപയുടെ മികച്ച ലാഭം നേടി ആക്‌സിസ് ബാങ്ക്

ന്യൂഡൽഹി: ജൂൺ പാദത്തിൽ ആക്‌സിസ് ബാങ്കിന്റെ അറ്റാദായം 91 ശതമാനം വർധിച്ച് 4,125.26 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2,160.15 കോടി രൂപയായിരുന്നു. വിശകലന വിദഗ്ധരുടെ പ്രതീക്ഷകളെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് വായ്പ ദാതാവ് കാഴ്ചവെച്ചത്. ഈ ത്രൈമാസത്തിലെ അറ്റ ​​പലിശ വരുമാനം (എൻഐഐ) 21 ശതമാനം ഉയർന്ന് 9,384 കോടി രൂപയായപ്പോൾ, അറ്റ ​​പലിശ മാർജിൻ (എൻഐഎം) 14 ബേസിസ് പോയിന്റ് വർധിച്ച് 3.6 ശതമാനത്തിലെത്തിയതായി ആക്സിസ് ബാങ്ക് ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.

ഈ പാദത്തിലെ ഫീസ് വരുമാനം 34 ശതമാനം ഉയർന്ന് 3,576 കോടി രൂപയായി. അതിൽ റീട്ടെയിൽ ഫീസ് പ്രതിവർഷം 43 ശതമാനം വർധിക്കുകയും ബാങ്കിന്റെ മൊത്തം ഫീസ് വരുമാനത്തിന്റെ 66 ശതമാനം സംഭാവന ചെയ്യുകയും ചെയ്തു. മാർച്ച് പാദത്തിലെ 602 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 777 കോടി രൂപയുടെ പ്രത്യേക വായ്പാ നഷ്ടം ഉണ്ടായതായി ബാങ്ക് അറിയിച്ചു. മൊത്തത്തിൽ, ജൂൺ പാദത്തിൽ സ്വകാര്യ വായ്പാ ദാതാവ് 11,830 കോടി രൂപയുടെ ക്യുമുലേറ്റീവ് പ്രൊവിഷനുകൾ നടത്തി. ബാങ്കിന്റെ പ്രൊവിഷൻ കവറേജ് അനുപാതം ജിഎൻപിഎയുടെ 134 ശതമാനമാണ്.

മാർച്ച് പാദത്തിലെ 2.82 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ പ്രസ്തുത പാദത്തിലെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.76 ശതമാനമാണ്. കൂടാതെ ഈ പാദത്തിലെ ക്രെഡിറ്റ് ചെലവ് 129 ബേസിസ് പോയിന്റ് കുറഞ്ഞ് 0.41 ശതമാനമാണ്. ജൂൺ പാദത്തിൽ 9.9 ലക്ഷം ക്രെഡിറ്റ് കാർഡുകളുടെ വിതരണം നടത്തിയതായി ബാങ്ക് അറിയിച്ചു. 17 ശതമാനം വിപണി വിഹിതവുമായി വിപണിയിൽ രണ്ടാം സ്ഥാനത്താണ് തങ്ങളെന്ന് ബാങ്ക് അവകാശപ്പെട്ടു. വായ്പാ ദാതാവിന്റെ അഡ്വാൻസുകൾ വർഷം തോറും 14 ശതമാനം ഉയർന്ന് 7,01,130 കോടി രൂപയായി. ബാങ്കിന്റെ വായ്പ-നിക്ഷേപ അനുപാതം 87 ശതമാനമാണ്. 

X
Top