ഗള്‍ഫില്‍ നിന്നുള്ള പ്രവാസി തിരിച്ചു വരവിനെ കുറിച്ചുള്ള പുതിയ ഡാറ്റ പുറത്ത്പശ്ചിമേഷ്യൻ പ്രതിസന്ധി: 5 കിലോ എൽപിജി സിലിണ്ടറുകൾ വ്യാപകമാക്കാൻ കേന്ദ്രം7 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാന്റെ വമ്പന്‍ എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖത്ത്ക്രൂഡ് ഓയിൽ പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്ഇന്ത്യ-യുകെ വ്യാപാര കരാര്‍ മെയ് മുതല്‍

നവംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വാഹന വില്‍പന

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചെറുകിട വാഹന വില്‍പന നവംബര്‍ മാസത്തില്‍ എക്കാലത്തേയും ഉയരത്തിലെത്തി. യാത്രാ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളും മികച്ച വില്‍പനയാണ് രേഖപ്പെടുത്തിയത്. ഇതോടെ മൊത്തം ചെറുകിട വില്‍പന, തൊട്ടുമുന്‍വര്‍ഷത്തെ സമാന മാസത്തേക്കാള്‍ 26 ശതമാനം ഉയര്‍ച്ച കൈവരിച്ചു.

കഴിഞ്ഞമാസം 23,80,465 യൂണിറ്റുകള്‍ വില്‍പന നടത്തിയപ്പോള്‍ മുന്‍വര്‍ഷത്തില്‍ ഇത് 18,93,647 എണ്ണം മാത്രമായിരുന്നു. യാത്രാവാഹനങ്ങളുടെ വില്‍പന 21 ശതമാനം വര്‍ധിച്ച് 3,00,922 യൂണിറ്റായി. മികച്ച മോഡലുകളുടെ ലഭ്യതയും പുതിയ ലോഞ്ചുകളും ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് വര്‍ദ്ധനയുമാണ് തുണയായത്.

ഇരു ചക്രവാഹന വില്‍പന 24 ശതമാനം ഉയര്‍ന്ന് 18,47,708 ആയപ്പോള്‍ 76369 വാണിജ്യ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 33 ശതമാനം അധികം. മുചക്ര വാഹനങ്ങളും ട്രാക്ടറുകളും യഥാക്രമം 81 ശതമാനം 57 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.

അടിസ്ഥാന സൗകര്യ രംഗത്ത് പണം മുടക്കുന്ന സര്‍ക്കാര്‍ നടപടിയും റീപ്ലെയ്‌സ്‌മെന്റ് ഡിമാന്റും പുതിയ മൈനിംഗ് പ്രൊജക്ടുകളും വാഹനവില്‍പയ്ക്ക് ശക്തി പകര്‍ന്നതായി, വാഹന വില്‍പനക്കാരുടെ സംഘടന, ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്എഡിഎ) പറയുന്നു.

X
Top