വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

രണ്ട് നേത്ര പരിചരണ ആശുപത്രികൾ ഏറ്റെടുത്ത് എഎസ്ജി

മുംബൈ: രണ്ട് നേത്ര പരിചരണ ആശുപത്രികളുടെ ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി അറിയിച്ച് പിഇ നിക്ഷേപകരായ ജനറൽ അറ്റ്ലാന്റിക്, കേദാര ക്യാപിറ്റൽ എന്നിവയുടെ പിന്തുണയുള്ള എഎസ്ജി ഐ ഹോസ്പിറ്റൽസ്. ലഖ്നൗവിലെ ഗാർഗ് ഒഫ്താൽമിക് സെന്റർ, ഹരിയാനയിലെ കപിൽ ഐ ഹോസ്പിറ്റൽ എന്നിവയെയാണ് എഎസ്ജി ഏറ്റെടുത്തത്.

ഈ രണ്ട് ഏറ്റെടുക്കലുകളുടെ സാമ്പത്തിക വിവരങ്ങൾ എഎസ്ജി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ അടുത്ത ആറ് മാസത്തിനുള്ളിൽ 10 നേത്ര പരിചരണ ആശുപത്രികളെ കൂടി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതായി സ്ഥാപനം അറിയിച്ചു.

ഓർഗാനിക്, അജൈവ സംയോജനത്തിലൂടെ അടുത്ത 36 മാസത്തിനുള്ളിൽ 200-ലധികം ആശുപത്രികളുടെ ശൃംഖല സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി എഎസ്ജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അരുൺ സിങ്വി പറഞ്ഞു. വിപുലീകരണത്തിനുള്ള 1000 കോടി രൂപ മൂലധന വിഹിതത്തിൽ 50% വാസൻ ഐ കെയർ വാങ്ങുന്നതിനും 50% ഓർഗാനിക്, ഏറ്റെടുക്കലുകൾക്കുമായി നൽകുമെന്ന് സിംഗ്വി പറഞ്ഞു.

എഎസ്ജിക്ക് ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലും ഉഗാണ്ടയിലും നേപ്പാളിലുമായി 50-ലധികം സ്പെഷ്യാലിറ്റി നേത്ര ആശുപത്രികളുണ്ട്. ഒരു മാസത്തിനുള്ളിൽ 97 നേത്ര ആശുപത്രികളുള്ള വാസൻ ഐ കെയറിന്റെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. പാപ്പരത്വ നിയമപ്രകാരം കടക്കെണിയിലായ വാസൻ ഐ കെയർ ഏറ്റെടുക്കാനുള്ള എഎസ്ജിയുടെ നിർദ്ദേശത്തിന് കമ്പനിയുടെ വായ്പാ ദാതാക്കൾ അംഗീകാരം നൽകിയിരുന്നു.

X
Top