Alt Image
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രിസംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം 5% വർധിപ്പിച്ചുകേരളത്തിൽ സർക്കാർ കെട്ടിടം നിർമ്മിക്കാൻ ഇനി പൊതു നയംസാമ്പത്തിക സാക്ഷരത വളർത്താനുള്ള ബജറ്റ് നിർദ്ദേശം ഇങ്ങനെ

ജൂൺ പാദത്തിൽ 90 എംടിയുടെ ചരക്ക് കൈകാര്യം ചെയ്ത് അദാനി പോർട്‌സ്

മുംബൈ: ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ കാലയളവിൽ 90.89 MMT (മില്യൺ ടൺ) എന്ന ഒരു പാദത്തിലെ എക്കാലത്തെയും ഉയർന്ന ചരക്ക് കൈകാര്യം ചെയ്തതായി അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) തിങ്കളാഴ്ച അറിയിച്ചു. ഇത് 8 ശതമാനം വളർച്ച രേഖപ്പെടുത്തിയാതായി കമ്പനി അറിയിച്ചു. ജൂണിൽ മാത്രം 12 ശതമാനം വാർഷിക വളർച്ചയോടെ കമ്പനി 31.88 MT എന്ന എക്കാലത്തെയും ഉയർന്ന പ്രതിമാസ കാർഗോ കൈകാര്യം ചെയ്തു.
കൽക്കരി അളവ് 25 ശതമാനം ശക്തമായ വീണ്ടെടുക്കൽ കാണിക്കുന്നതായും (y-o-y). ക്രൂഡ് (17 ശതമാനം), കണ്ടെയ്‌നർ (6 ശതമാനം) എന്നിവയാണ് ഈ പ്രതിമാസ കുതിപ്പിന് കാരണമാകുന്ന മറ്റ് പ്രധാന വിഭാഗങ്ങളെന്നും കമ്പനി അറിയിച്ചു.

ഈ പ്രതിമാസ വോളിയം വളർച്ചയെ സഹായിച്ച പ്രധാന തുറമുഖങ്ങൾ മുന്ദ്ര (21 ശതമാനം വർഷം), ഹാസിറ (16 ശതമാനം), കാട്ടുപള്ളി & എന്നൂർ (38 ശതമാനം), ദഹേജ് (70 ശതമാനം) എന്നിവയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖ ഓപ്പറേറ്ററാണ് അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. രാജ്യത്തെ ചരക്ക് നീക്കത്തിന്റെ നാലിലൊന്ന് ഭാഗവും കമ്പനിയാണ് വഹിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ എന്നീ ഏഴ് സമുദ്ര സംസ്ഥാനങ്ങളിലെ 13 ആഭ്യന്തര തുറമുഖങ്ങളാണ് കമ്പനി പ്രവർത്തിപ്പിക്കുന്നത്. 

X
Top