സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

അദാനി ഗ്രൂപ്പിൽ നിന്ന് 20,000 കോടി സമാഹരിക്കാൻ അംബുജയ്ക്ക് അനുമതി

മുംബൈ: ഒരു അദാനി ഗ്രൂപ്പ് സ്ഥാപനത്തിൽ നിന്ന് 20,000 കോടി രൂപ സമാഹരിക്കാനുള്ള പ്രമേയവും കമ്പനിയുടെ ബോർഡിൽ ഗൗതം അദാനിയെയും മറ്റുള്ളവരെയും നിയമിക്കുന്നതിനുള്ള പ്രമേയവും ഉൾപ്പെടെ, ഇജിഎമ്മിലെ എല്ലാ നിർദ്ദേശങ്ങൾക്കും ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചതായി അംബുജ സിമന്റ്‌സ് ശനിയാഴ്ച അറിയിച്ചു.

അദാനി ഗ്രൂപ്പ് സ്ഥാപനമായ ഹാർമോണിയ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന് മുൻഗണനാടിസ്ഥാനത്തിൽ സെക്യൂരിറ്റികൾ നൽകി 20,000 കോടി രൂപ സമാഹരിക്കാൻ നിർദ്ദേശിക്കുന്ന പ്രത്യേക പ്രമേയം അസാധാരണ പൊതുയോഗം (ഇജിഎം) 91.37 ശതമാനം വോട്ടോടെ പാസാക്കിയതായി അംബുജ സിമന്റ്‌സ് റെഗുലേറ്ററി അപ്‌ഡേറ്റിൽ അറിയിച്ചു.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മകൻ കരൺ അദാനി, രണ്ട് ഡയറക്ടർമാർ, നാല് സ്വതന്ത്ര ഡയറക്ടർമാർ എന്നിവരെ അംബുജ സിമന്റ്‌സ് ബോർഡിൽ നിയമിക്കുന്നതിനുള്ള പ്രമേയങ്ങളും ഓഹരി ഉടമകൾ അംഗീകരിച്ചു. ഗൗതം അദാനിയെ നിയമിക്കുന്നതിനുള്ള നിർദ്ദേശം 96.51 ശതമാനം വോട്ടുകളോടെ അംഗീകരിച്ചു. അതേസമയം കരൺ അദാനിയുടെ നിയമനത്തിന് 99.96 ശതമാനം വോട്ടുകൾ ലഭിച്ചുവെന്ന് കമ്പനി കൂട്ടിച്ചേർത്തു.

കൂടാതെ സ്വതന്ത്ര ഡയറക്ടർമാരുടെ നിയമനം, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ (എഒഎ) ഭേദഗതി, അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി കോർപ്പറേറ്റ് ഹൗസിലേക്ക് രജിസ്റ്റർ ചെയ്ത ഓഫീസ് മാറ്റം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രത്യേക പ്രമേയങ്ങളും ഷെയർഹോൾഡർമാർ അംഗീകരിച്ചു.

കഴിഞ്ഞ മാസം, അംബുജ സിമന്റ്‌സ്, എസിസി എന്നിവയുടെ ഏറ്റെടുക്കൽ പൂർത്തിയായതായി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഒപ്പം ഏറ്റെടുക്കൽ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഗ്രൂപ്പ് 13 ബില്യൺ ഡോളർ മൂല്യമുള്ള അംബുജ സിമന്റ്‌സിലെയും എസിസി ലിമിറ്റഡിലെയും മുഴുവൻ ഓഹരികളും ഡച്ച് ബാങ്കിന്റെ ഹോങ്കോംഗ് ശാഖയിൽ പണയം വച്ചു.

X
Top