Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

എജിആർ കുടിശ്ശിക അടവ്; 4 വർഷത്തെ മൊറട്ടോറിയം തിരഞ്ഞെടുത്ത് ഭാരതി എയർടെൽ

മുംബൈ: ഭാരതി എയർടെൽ 2018-2019 സാമ്പത്തിക വർഷങ്ങളിലെ എജിആർ കുടിശ്ശികയായ 3,000 കോടി രൂപയ്ക്ക് നാല് വർഷത്തെ മൊറട്ടോറിയം തിരഞ്ഞെടുത്തതായി ഒരു മുതിർന്ന കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം, നിയമാനുസൃത കുടിശ്ശികകളുടെ സംഭരിച്ച പലിശ സർക്കാർ ഇക്വിറ്റിയിലേക്ക് മാറ്റുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കണ്ട എന്ന് തീരുമാനിച്ചതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ച വ്യവസായത്തിനുള്ള പിന്തുണാ പാക്കേജിന് പുറമെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) അടുത്തിടെ എല്ലാ ടെലികോം കമ്പനികൾക്കും രണ്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്തിരുന്നു. കമ്പനിയുടെ എതിരാളിയായ വോഡഫോൺ ഐഡിയ (Vi) മൊറട്ടോറിയം തിരഞ്ഞെടുത്ത് 2026 മാർച്ച് 31 മുതൽ ആറ് തുല്യ വാർഷിക ഗഡുക്കളായി 8,837 കോടി രൂപയുടെ എജിആർ കുടിശ്ശിക അടയ്ക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് എയർടെല്ലിന്റെ തീരുമാനം.

അതേസമയം, മൊറട്ടോറിയം ഓഫർ റിലയൻസ് ജിയോയ്ക്ക് ബാധകമല്ല, കാരണം കമ്പനിക്ക് ഈ കാലയളവിലേക്ക് തീർപ്പാക്കാത്ത എജിആർ കുടിശ്ശികകളൊന്നുമില്ല. തുടരുന്ന എജിആർ പേയ്‌മെന്റുകൾ മാറ്റിവയ്ക്കുന്നത് എയർടെല്ലിന്റെ പണമൊഴുക്ക് വർദ്ധിപ്പിക്കുകയും ജൂലൈ 26 മുതൽ ആരംഭിക്കുന്ന 5G എയർവേവ് വിൽപ്പനയിൽ കൂടുതൽ ശക്തമായി പങ്കെടുക്കാൻ സഹായിക്കുകയും ചെയ്യും. 5G സ്‌പെക്‌ട്രം വിൽപ്പനയ്‌ക്കായി എയർടെല്ലിന് ഏകദേശം 25,000 കോടി രൂപ ചെലവഴിക്കാനാകുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. FY17 വരെയുള്ള എജിആർ കുടിശ്ശിക നാല് വർഷത്തേക്ക് മാറ്റിവയ്ക്കാൻ ടെലികോം കമ്പനികളെ സർക്കാർ ഇതിനകം അനുവദിച്ചിരുന്നു. ഈയിടെ എജിആർ പേയ്‌മെന്റുകൾ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളോടും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

2017ലെ കണക്കനുസരിച്ച് കമ്പനിക്ക് 43,000 കോടി രൂപയുടെ എജിആർ കുടിശ്ശികയുണ്ട്. ഇതിൽ 18,004 കോടി രൂപ ഇതിനകം അടച്ചു കഴിഞ്ഞു.

X
Top