8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസ് തുടങ്ങാനൊരുങ്ങി എയര്‍ഏഷ്യ

കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂർത്തിയായി. ഇതോടെ സർവീസുകൾ വർധിപ്പിക്കാനൊരുങ്ങുകയാണ് എയർ ഏഷ്യ.

ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നൽകി. ഓഗസ്റ്റ് രണ്ടിനാണ് എയർ ഏഷ്യ ക്വലാലംപുർ-കോഴിക്കോട് സർവീസ് തുടങ്ങിയത്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വലാലംപുരിൽ നിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ തിരിച്ചുമാണ് നിലവിൽ സർവീസ്. ഇത് എല്ലാ ദിവസവുമാക്കാനാണ് എയർ ഏഷ്യയുടെ ശ്രമം.

ക്വലാലംപുരിനുപുറമേ തായ്ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും സിംഗപ്പൂരിലേക്കും സർവീസ് വ്യാപിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

മലേഷ്യൻ എയർ, മലിന്റോ എയർ, ബതിക് എയർ, സിൽക്ക് എയർ തുടങ്ങിയ വിമാനക്കമ്പനികളും സർവീസുകൾക്ക് താത്പര്യം കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇവർ കൂടി എത്തുന്നതോടെ ഇവിടെനിന്നുള്ള ഫാർ ഈസ്റ്റ് സർവീസുകൾ കൂടുതൽ മത്സരക്ഷമമാകും. 6000 രൂപയ്ക്ക് താഴെ ടിക്കറ്റ് നിരക്കുമായാണ് എയർ ഏഷ്യ കോഴിക്കോട് സർവീസിനെത്തിയത്.

അതേസമയം എയർ ലങ്ക, മാലദ്വീപ് എയർലൈന് തുടങ്ങിയവകൂടി കരിപ്പൂരിൽ നിന്ന് സർവീസ് തുടങ്ങാൻ ശ്രമമാരംഭിച്ചിട്ടുണ്ട്.

X
Top