തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിച്ചു

ദില്ലി: സ്വകാര്യവത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിച്ചു. കൊവിഡിന് മുൻപുള്ള നിലയിലേക്ക് ജീവനക്കാരുടെ ശമ്പളം സെപ്റ്റംബർ 1 മുതൽ പുനസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

രാജ്യത്തെ പൊതുമേഖല വിമാനകമ്പനി ആയിരുന്ന എയർ ഇന്ത്യയെ ആറുമാസം മുൻപാണ് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്. ജീവനക്കാരുടെ 75 ശതമാനം ശമ്പളം ഇതിനു മുൻപ് ടാറ്റ ഗ്രൂപ് പുനഃസ്ഥാപിച്ചിരുന്നു. ജീവനക്കാരുമായുള്ള ചർച്ചയിൽ 2022 സെപ്റ്റംബർ 1 മുതൽ ശമ്പളം പുനഃസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു.

സ്വകാര്യ വത്കരണം നടന്നെങ്കിലും എയർ ഇന്ത്യ പഴയ പ്രതാപം വീണ്ടെടുത്തിട്ടില്ല. കോവിഡ് മഹാമാരി എയർലൈൻ വ്യവസായത്തെ സാരമായി ബാധിച്ചു എന്ന് തന്നെ പറയാം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശമ്പളം കുറയ്ക്കൽ ഉൾപ്പെടെയുള്ള ചെലവ് ചുരുക്കൽ നടപടികളിലേക്ക് എയർലൈൻ നീങ്ങി.

എയർ ഇന്ത്യയിൽ ആകെ 12,085 ജീവനക്കാരുണ്ട്, അവരിൽ 8,084 പേർ സ്ഥിരം ജോലിക്കാരും 4,001 പേർ കരാറുകാരുമാണ്. ചെലവ് കുറഞ്ഞ അന്താരാഷ്ട്ര വിഭാഗമായ എയർ ഇന്ത്യ എക്‌സ്പ്രസിന് 1,434 ജീവനക്കാരാണുള്ളത്. എന്നാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5,000 എയർ ഇന്ത്യ ജീവനക്കാരാണ് വിരമിക്കാനൊരുങ്ങുന്നത്.

കൂടുതൽ വളർച്ച ഈ വർഷം ലക്ഷ്യമിടുന്ന എയർ ഇന്ത്യ വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലേക്ക് കഴിഞ്ഞ മാസം കടന്നിരുന്നു. പുതിയ വിമാനങ്ങൾ കൂട്ടിച്ചേർക്കാനുള്ള ഏറ്റവും വലിയ കരാറാണ് അത്. 300 ചെറിയ ജെറ്റുകൾ ആണ് എയർ ഇന്ത്യ വാങ്ങാൻ പദ്ധതി ഇടുന്നത്.

X
Top