പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ലോകത്തിലെ ഏറ്റവും വലിയ കാറ്റ്-സൗരോര്‍ജ്ജ ഹൈബ്രിഡ് ഊര്‍ജ്ജ നിര്‍മ്മാതാക്കളായി മാറി അദാനി ഗ്രീന്‍

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ 450 മെഗാവാട്ടിന്റെ കാറ്റ്-സോളാര്‍ ഹൈബ്രിഡ് പവര്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്തതായി അദാനി ഗ്രീന്‍ തിങ്കളാഴ്ച അറിയിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ കാറ്റ്-സോളാര്‍ ഹൈബ്രിഡ് പവര്‍ ഫാം ഡെവലപ്പറായി കമ്പനി മാറി.1,440 മെഗാവാട്ടിന്റെ പ്രവര്‍ത്തന ഹൈബ്രിഡ് വൈദ്യുതി ഉല്‍പാദന ശേഷിയാണ് അദാനി ഗ്രീന്‍ എനര്‍ജിക്കുള്ളത്.

മൊത്തം പ്രവര്‍ത്തന ശേഷി 7.17 ജിഗാവാട്ട്. 450 മെഗാവാട്ടാണ് ഇപ്പോള്‍ കമ്മീഷന്‍ ചെയ്ത പ്ലാന്റിന്റെ ശേഷി. 67/കെഡബ്ല്യുഎച്ച് എന്ന നിരക്കില്‍ എസ്ഇസിഐ(സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) യുമായി പ്ലാന്റിന് പവര്‍ പര്‍ച്ചേസ് കരാറുകള്‍ (PPA) ഉണ്ടെന്ന് കമ്പനി പറയുന്നു.

25 വര്‍ഷത്തേക്കാണ് കരാര്‍.20.4 ജിഗാ വാട്ടിന്റെ ലോകത്തിലെ ഉയര്‍ന്ന പോര്‍ട്ട്‌ഫോളിയോയാണ് കമ്പനിയ്ക്കുള്ളത്. യൂട്ടിലിറ്റി സ്‌കെയില്‍ ഗ്രിഡുമായി ബന്ധിപ്പിച്ച സോളാര്‍, വിന്‍ഡ് ഫാം, ഹൈബ്രിഡ് പ്ലാന്റുകള്‍ എന്നിവ കമ്പനി വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.

സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ , നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍, വിവിധ സംസ്ഥാന വിതരണക്കാര്‍ എന്നിവര്‍ ഉപഭോക്താക്കളാണ്.

X
Top