പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

16,600 കോടി സമാഹരിക്കാനൊരുങ്ങി അദാനി എൻ്റർപ്രൈസസ്

മുംബൈ: അദാനി ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ അദാനി എൻ്റർപ്രൈസസ് ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലെയ്‌സ്‌മെൻ്റ്) വഴിയോ മറ്റ് അനുവദനീയമായ രീതികളിലൂടെയോ 16,600 കോടി രൂപ സമാഹരിക്കാൻ അനുമതി നൽകിയതായി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

പണം സ്വരൂപിക്കുന്നതിനുള്ള തിയ്യതികളോ രീതിയോ കമ്പനി വ്യക്തമാക്കിയിട്ടില്ല.
2024 ജൂൺ 24-ന് നിശ്ചയിച്ച കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകളിൽ നിന്നുള്ള അംഗീകാരത്തിന് ശേഷമായിരിക്കും സമാഹരണം.

തിങ്കളാഴ്ച, മറ്റൊരു അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി എനർജി സൊല്യൂഷൻസ് ക്യുഐപി വഴിയോ മറ്റ് അനുവദനീയമായ രീതികളിലൂടെയോ 12,500 കോടി രൂപ വരെ സമാഹരിക്കാൻ അനുമതി നൽകിയിരുന്നു.

2023-ൽ, അദാനി എൻ്റർപ്രൈസസ് രാജ്യത്തെ ഏറ്റവും വലിയ ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) വഴി 20,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നു. എഫ്പിഒയ്ക്ക് മുഴുവൻ സബ്‌സ്‌ക്രിപ്‌ഷനും ലഭിച്ചു.

എന്നിരുന്നാലും, ഹിൻഡൻബെർഗ് റിസർച്ച് റിപ്പോർട്ട് പുറത്തു വന്നതോടെ ഓഹരികൾ കൂപ്പുകുത്തി. കമ്പനിയെ എഫ്പിഒ പിൻവലിക്കുന്നതിലേക്ക് നയിച്ചു. വോഡഫോൺ ഐഡിയയുടെ 18,000 കോടി രൂപയുടെ ഫണ്ട് സമാഹരണം ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ എഫ്‌പിഒ.

മാർച്ച് പാദത്തിൽ അദാനി എൻ്റർപ്രൈസസിൻ്റെ അറ്റാദായം 38 ശതമാനം ഇടിഞ്ഞ് 451 കോടി രൂപയായി, വരുമാനം 29,180 കോടി രൂപയായി തുടർന്നു.

അദാനി എൻ്റർപ്രൈസസിൻ്റെ ഓഹരികൾ ചൊവ്വാഴ്ച 1.02 ശതമാനം താഴ്ന്ന് 3,255.50 രൂപയിലാണ് വ്യാപാരം നടന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷമുണ്ടായ എല്ലാ നഷ്ടങ്ങളും ഓഹരികൾ അടുത്തിടെ വീണ്ടെടുത്തു.

X
Top