ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

ഐപിഒയ്‌ക്ക്‌ അനുമതി തേടി കമ്പനികളുടെ നീണ്ട നിര

മുംബൈ: കമ്പനികളുടെ ഒരു നിര ഇനീഷ്യല്‍ പബ്ലിക്‌ ഓഫറു (ഐപിഒ)കള്‍ക്കായി അനുമതി തേടി സെബിയെ സമീപിക്കുന്നു.

ഓഹരി വിപണി ദുര്‍ബലമായിരുന്നിട്ടും ഒട്ടേറെ കമ്പനികളാണ്‌ പബ്ലിക്‌ ഇഷ്യു നടത്താന്‍ ഒരുങ്ങുന്നത്‌. കഴിഞ്ഞ മൂന്ന്‌ ദിവസം മാത്രം 13 കമ്പനികളാണ്‌ ഐപിഒയ്‌ക്കു അനുമതി തേടി സെബിയെ സമീപിച്ചത്‌.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ സാമ്പത്തിക പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള അന്തിമതീയതി അടുത്തുവരുന്ന സാഹചര്യത്തിലാണ്‌ ഇത്‌. നിലവില്‍ 52 കമ്പനികള്‍ക്കാണ്‌ ഐപിഒ നടത്തുന്നതിനുള്ള സെബിയുടെ അനുമതി ലഭിച്ചിട്ടുള്ളത്‌.

65 കമ്പനികള്‍ പബ്ലിക്‌ ഇഷ്യുവിനുള്ള അനുമതി തേടി സെബിയ്‌ക്ക്‌ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.
ഫെബ്രുവരി മുതല്‍ ഐപിഒ വിപണി മന്ദഗതിയിലാണ്‌. 2025ല്‍ ഇതുവരെ ഒന്‍പത്‌ കമ്പനികള്‍ മാത്രമാണ്‌ പബ്ലിക്‌ ഇഷ്യു നടത്തിയത്‌. ഇവ 15,723 കോടി രൂപയാണ്‌ സമാഹരിച്ചത്‌.

2024ല്‍ 57 കമ്പനികള്‍ ഐപിഒ വഴി 1.6 ലക്ഷം കോടി രൂപ സമാഹരിച്ചിരുന്നു. മാര്‍ച്ചില്‍ ഒരു മെയിന്‍ ബോര്‍ഡ്‌ ഐപിഒ പോലും വിപണിയിലെത്തിയില്ല.

ഫെബ്രുവരി 24ന്‌ ലിസ്റ്റ്‌ ചെയ്‌ത ക്വാളിറ്റി പവര്‍ ആണ്‌ ഒടുവില്‍ വിപണിയിലെത്തിയ ഐപിഒ. 2025ല്‍ ഐപിഒ നടത്താന്‍ തീരുമാനിച്ച പല കമ്പനികളും ലിസ്റ്റിംഗ്‌ പദ്ധതികള്‍ മാറ്റിവെച്ചു. വിപണിയിലെ 30,000 കോടി രൂപയുടെ ഐപിഒകള്‍ മാറ്റിവെച്ചതായാണ്‌ അനലിസ്റ്റുകള്‍ കണക്കാക്കുന്നത്‌.

ഓഹരികളിലെ തുടര്‍ച്ചയായ ഇടിവ്‌, നിക്ഷേപകരുടെ താല്‍പ്പര്യ കുറവ്‌, ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം കുത്തനെ കുറയുന്ന പ്രവണത, ഈയിടെ ലിസ്റ്റ്‌ ചെയ്‌ത ചില ഓഹരികളുടെ ദുര്‍ബലമായ പ്രകടനം എന്നിവയെല്ലാം ഐപിഒ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌.

X
Top