തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

രജിസ്‌ട്രേഷന്‍, റോഡ്, ഇന്ധന നികുതി ഇനത്തില്‍ ഖജനാവിലെത്തിയത് 68547 കോടി

കൊച്ചി: രണ്ടാം ഇടതുസർക്കാരിന്റെ കാലത്ത് ഇന്ധനനികുതി, റോഡ് നികുതി, വാഹന രജിസ്ട്രേഷൻ ഫീസ് എന്നിവയിലൂടെ ഖജനാവിന് ലഭിച്ചത് 68,547.13 കോടിരൂപ. ഫാൻസിനമ്പറിനായി വാഹനയുടമകള്‍ വാശിയോടെ ലേലംവിളിച്ചതും ഖജനാവിന് നേട്ടമായി.

അഞ്ചുവർഷത്തിനുള്ളില്‍ ഫാൻസിനമ്പർ ലേലത്തിലൂടെ എത്തിയത് 539.40 കോടിയാണ്.
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിനത്തില്‍ 3165.93 കോടിയാണ്. റീ രജിസ്ട്രേഷൻ ഫീസിനത്തില്‍ 1851.36 കോടിയും.

റോഡ് നികുതിയിനത്തില്‍ 2021-22 മുതല്‍ 2024-25 വരെ ലഭിച്ചത് 21,431.96 കോടിയാണ്. ഇതില്‍ നോണ്‍ ട്രാൻസ്പോർട്ട് വിഭാഗത്തില്‍ 18,033.72 കോടിയും ട്രാൻസ്പോർട്ട് വിഭാഗത്തില്‍ 3398.22 കോടിയും ലഭിച്ചു.

വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ കാര്യാലയത്തില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. 2023 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ലിറ്ററിന് രണ്ടുരൂപ ഇന്ധന സെസ് ചുമത്തിയിരുന്നു.

സാമൂഹികസുരക്ഷാ പെൻഷൻ നല്‍കുന്നതിനായിട്ടായിരുന്നു ഇത്. 2023-24-ല്‍ 954.52 കോടിയും 2024-25-ല്‍ 977.78 കോടിയും സെസായി ലഭിച്ചു. ഇന്ധനികുതിയിലൂടെ കേന്ദ്രസർക്കാരിനും വലിയ തുക ലഭിക്കുന്നുണ്ട്.

X
Top