നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

രജിസ്‌ട്രേഷന്‍, റോഡ്, ഇന്ധന നികുതി ഇനത്തില്‍ ഖജനാവിലെത്തിയത് 68547 കോടി

കൊച്ചി: രണ്ടാം ഇടതുസർക്കാരിന്റെ കാലത്ത് ഇന്ധനനികുതി, റോഡ് നികുതി, വാഹന രജിസ്ട്രേഷൻ ഫീസ് എന്നിവയിലൂടെ ഖജനാവിന് ലഭിച്ചത് 68,547.13 കോടിരൂപ. ഫാൻസിനമ്പറിനായി വാഹനയുടമകള്‍ വാശിയോടെ ലേലംവിളിച്ചതും ഖജനാവിന് നേട്ടമായി.

അഞ്ചുവർഷത്തിനുള്ളില്‍ ഫാൻസിനമ്പർ ലേലത്തിലൂടെ എത്തിയത് 539.40 കോടിയാണ്.
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിനത്തില്‍ 3165.93 കോടിയാണ്. റീ രജിസ്ട്രേഷൻ ഫീസിനത്തില്‍ 1851.36 കോടിയും.

റോഡ് നികുതിയിനത്തില്‍ 2021-22 മുതല്‍ 2024-25 വരെ ലഭിച്ചത് 21,431.96 കോടിയാണ്. ഇതില്‍ നോണ്‍ ട്രാൻസ്പോർട്ട് വിഭാഗത്തില്‍ 18,033.72 കോടിയും ട്രാൻസ്പോർട്ട് വിഭാഗത്തില്‍ 3398.22 കോടിയും ലഭിച്ചു.

വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ കാര്യാലയത്തില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. 2023 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ലിറ്ററിന് രണ്ടുരൂപ ഇന്ധന സെസ് ചുമത്തിയിരുന്നു.

സാമൂഹികസുരക്ഷാ പെൻഷൻ നല്‍കുന്നതിനായിട്ടായിരുന്നു ഇത്. 2023-24-ല്‍ 954.52 കോടിയും 2024-25-ല്‍ 977.78 കോടിയും സെസായി ലഭിച്ചു. ഇന്ധനികുതിയിലൂടെ കേന്ദ്രസർക്കാരിനും വലിയ തുക ലഭിക്കുന്നുണ്ട്.

X
Top