അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മൂന്ന് വർഷം, മൂന്നര ലക്ഷത്തിലധികം സംരംഭങ്ങൾ; 7.5 ലക്ഷം തൊഴിലവസരങ്ങൾ

തിരുവനന്തപുരം: സംരംഭക വർഷം പദ്ധതിയിലൂടെ കേരളം നേടിയ നേട്ടങ്ങൾ സംസ്ഥാനത്തിന് പുതിയ ആത്മവിശ്വാസം നൽകിയതായി വ്യവസായ മന്ത്രി പി രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഒരു വർഷം ശരാശരി 10,000-ഓളം എംഎസ്എംഇകൾ മാത്രമേ ആരംഭിച്ചിരുന്നുള്ളു. എന്നാൽ സംരംഭക വർഷം പദ്ധതിക്ക് ശേഷം ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾ വാർഷികമായി രജിസ്റ്റർ ചെയ്യപ്പെടുന്ന സാഹചര്യമാണിപ്പോൾ. മന്ത്രിയുടെ പോസ്റ്റിലെ കണക്കുകൾ പ്രകാരം, 2022 മുതൽ 2025 വരെ മൂന്നു വർഷങ്ങളിൽ 3.5 ലക്ഷം സംരംഭങ്ങൾ സംസ്ഥാനത്ത് രൂപം കൊണ്ടു. “ഒരിക്കൽ ഒരു വർഷം കൊണ്ടു തുടങ്ങുന്ന എംഎസ്എംഇകൾ ഇപ്പോൾ ഒരു മാസത്തിനുള്ളിൽ കേരളത്തിൽ ആരംഭിക്കുന്നു. പ്രതിദിനം മൂന്നൂറിലധികം എംഎസ്എംഇകൾ. ഓരോ മണിക്കൂറിലും ശരാശരി 14 എംഎസ്എംഇകൾക്ക് അനുമതി ലഭിക്കുന്നു,” എന്ന് അദ്ദേഹം കുറിച്ചു.

ഇത്തരം പുരോഗതിയുടെ ഫലമായി കേരളത്തിന് ഇന്ത്യയിലെ ‘ബെസ്റ്റ് പ്രാക്ടീസ് ഇൻ എംഎസ്എംഇ’ അംഗീകാരം, കൂടാതെ അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ‘നോവൽ ഇന്നൊവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ’ പുരസ്കാരം ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തിന് ലഭിച്ച നേട്ടങ്ങളിൽ 22,688 കോടി രൂപയുടെ നിക്ഷേപം, 7.5 ലക്ഷം തൊഴിലവസരങ്ങൾ, ഒരു ലക്ഷത്തിലധികം വനിതാ സംരംഭകരുടെ പ്രവേശനം എന്നിവയും മന്ത്രിയുടെ പോസ്റ്റിൽ പരാമർശിക്കുന്നു. “ഇതാണ് റിയൽ കേരള സ്റ്റോറി. ഈ മുന്നേറ്റമാണ് കേരള മോഡൽ,” എന്ന് തന്റെ കുറിപ്പിൽ മന്ത്രി പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകളാണ് കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ 28-ാം സ്ഥാനത്തിൽ നിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചതെന്ന് പോസ്റ്റിൽ വിലയിരുത്തുന്നു. ആധുനിക വ്യവസായ മേഖലകളിൽ നിക്ഷേപം ആകർഷിക്കൽ, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കൽ, ചെറുകിട വ്യവസായങ്ങൾക്ക് പ്രോത്സാഹനം എന്നിവയാണ് ഈ വളർച്ചയുടെ അടിസ്ഥാനങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കിൻഫ്രയുടെ 34 വ്യവസായ പാർക്കുകളിലായി നിലവിൽ 1400 യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഇതിലൂടെ 6280 കോടി രൂപയുടെ നിക്ഷേപവും 72,500 തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്ന് പോസ്റ്റിൽ പറയുന്നു.

X
Top