ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്കുകൾ ഈടാക്കിയ പിഴ 21,044 കോടി

ന്യൂഡൽഹി: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ രാജ്യത്തെ ബാങ്കുകൾ 4 വർഷത്തിനിടെ ജനങ്ങളിൽ നിന്ന് പിഴത്തുകയായി ഈടാക്കിയത് 21,044 കോടി രൂപ.

സൗജന്യ പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ പേരിൽ 8,289 കോടി രൂപയും എസ്എംഎസ് ചാർജായി 6,254 കോടി രൂപയും ഈടാക്കി.

ധനസഹമന്ത്രി ഭഗവത് കരാഡ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് 2018നു ശേഷമുള്ള കണക്കുകൾ വിശദീകരിച്ചത്.

മിനിമം ബാലൻസില്ലെങ്കിൽ പിഴ ഈടാക്കാൻ 2015ലാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്.

X
Top