നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

മൂന്നുവര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 16 ലക്ഷത്തിലധികം സൈബര്‍ കുറ്റകൃത്യങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 16 ലക്ഷത്തിലധികം സൈബര്‍ കുറ്റകൃത്യങ്ങള്‍. തുടര്‍ന്ന് 32,000 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക് സഭയെ അറിയിച്ചതാണിക്കാര്യം.

എല്ലാ തരം സൈബര്‍ കുറ്റകൃത്യങ്ങളും എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ‘നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍’ (www.cybercrime.gov.in) സഹായിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവങ്ങള്‍ അതത് സംസ്ഥാനങ്ങളിലേക്ക് സ്വയമേവ വഴിതിരിച്ചുവിടപ്പെടും. നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിനായി യുടി നിയമ നിര്‍വ്വഹണ ഏജന്‍സിയും പ്രവര്‍ത്തിക്കുന്നു.

‘ ഡാറ്റ അനുസരിച്ച്, 16 ലക്ഷത്തിലധികം സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 2020 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 7 വരെ 32,000-ലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു,” രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സാമ്പത്തിക തട്ടിപ്പുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കുന്നത് തടയുന്നതിനുമായി ‘സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റം’ ആരംഭിച്ചു.
ഇതുവരെ, 180 കോടിയിലധികം വരുന്ന സാമ്പത്തിക തട്ടിപ്പ് ഇടപാടുകള്‍ ലാഭിച്ചു.

ഓണ്‍ലൈന്‍ സൈബര്‍ പരാതികള്‍ സമര്‍പ്പിക്കാന്‍ ‘1930’ ടോള്‍ഫ്രീ നമ്പറില്‍ സഹായം തേടാമെന്നും മന്ത്രി അറിയിക്കുന്നു.

X
Top