ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

കാർഷിക മേഖലയ്ക്ക് 14,235 കോടിയുടെ ഏഴു പദ്ധതികളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കാർഷിക മേഖല ഡിജിറ്റൈസ് ചെയ്യുന്നതിനും കൃഷി വിദ്യാഭ്യാസം നവീകരിക്കുന്നതിനുമടക്കം 14,235.30 കോടിയുടെ ഏഴ്‌ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.

മുംബൈയിലെയും ഇന്ദോറിലെയും വാണിജ്യ കേന്ദ്രങ്ങൾക്കിടയിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ 309 കിലോമീറ്റർ റെയിൽപ്പാതയ്ക്ക് കേന്ദ്രസാമ്പത്തികകാര്യ മന്ത്രിതല സമിതി അംഗീകാരം നൽകിയതായി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

18,036 കോടി ചെലവിൽ 2028-29 കാലത്ത് പൂർത്തിയാവുന്ന പദ്ധതിയാണിത്.

കാർഷിക പദ്ധതികൾ

  • ഡിജിറ്റൽ അഗ്രിക്കൾച്ചർ മിഷൻ-2,817 കോടി
  • ഭക്ഷ്യ-പോഷണ സംരക്ഷണത്തിനുള്ള വിള ശാസ്ത്ര വികസനം- 3979 കോടി
  • കാർഷിക വിദ്യാഭ്യാസം ശക്തിപ്പെടുത്തൽ- 2,291 കോടി
  • സുസ്ഥിര കന്നുകാലികളുടെ ആരോഗ്യവും ഉത്പാദനവും- 1,702 കോടി
  • ഹോർട്ടികൾച്ചർ സുസ്ഥിര വികസനം- 1129.30 കോടി
  • കൃഷി വിജ്ഞാൻ കേന്ദ്ര വികസനം- 1202 കോടി
  • പ്രകൃതിവിഭവ സംരക്ഷണം- 1,115 കോടി

X
Top