2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

യെസ് ബാങ്ക് അറ്റാദായത്തില്‍ 81 ശതമാനം കുറവ്

മുംബൈ: യെസ് ബാങ്ക് മൂന്നാം പാദ ഫലം പ്രഖ്യാപിച്ചപ്പോള്‍ നികുതി കഴിച്ചുള്ള ലാഭം 80.66 ശതമാനം ചുരുങ്ങി. 51.52 കോടി രൂപ മാത്രമാണ് ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 266.43 കോടി നേടിയ സ്ഥാനത്താണിത്.

വായ്പ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 11.7 ശതമാനവും തുടര്‍ച്ചയായി 2.4 ശതമാനവുമാണ്. 196826 കോടി രൂപ വായ്പാ ഇനത്തില്‍ വിതരണം ചെയ്തപ്പോള്‍ സ്വീകരിച്ച നിക്ഷേപം 213,608 കോടി രൂപയാണ്. നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 15.9 ശതമാനവും പാദാടിസ്ഥാനത്തില്‍ 6.8 ശതമാനവും കൂടി.

ലിക്വിഡിറ്റി കവറേജ് റേഷ്യോ(എല്‍സിആര്‍) 89.7 ശതമാനം.അറ്റപലിശ വരുമാനം 11.7 ശതമാനം ഉയര്‍ന്ന് 1971 കോടി രൂപയായിട്ടുണ്ട്. അറ്റ പലിശ മാര്‍ജിന്‍ 10 ബിപിഎസ് കൂടി 2.5 ശതമാനം.

തുടര്‍ച്ചയായി നോക്കുമ്പോള്‍ 10 ബിപിഎസ് കുറവ്.പ്രൊവിഷന്‍സ് 45 ശതമാനമയുര്‍ന്ന് 845 കോടി രൂപയായിട്ടുണ്ട്. ജെസി ഫ്‌ലവര്‍ എആര്‍സിയ്ക്ക് നിഷ്‌ക്രിയ ആസ്തികള്‍ കൈമാറിയതോടെ ജിഎന്‍പിഎ,എന്‍എന്‍പിയ അനുപാതം യഥാക്രമം 2 ശതമാനവും 1 ശതമാനവുമായി കുറഞ്ഞു.

X
Top