രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

യാത്രാ ഓണ്‍ലൈന്‍ ലിസ്റ്റിംഗ്‌ ദിനത്തില്‍ നിക്ഷേപകരെ നിരാശപ്പെടുത്തി

ണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ യാത്രാ ഓണ്‍ലൈന്‍ ഇന്നലെ 10 ശതമാനം ഡിസ്‌കൗണ്ടോടെ ലിസ്റ്റ്‌ ചെയ്‌തു. 142 രൂപ ഇഷ്യു വിലയുള്ള ഓഹരി എന്‍എസ്‌ഇയില്‍ 127.50 രൂപയിലും ബിഎസ്‌ഇയില്‍ 130 രൂപയിലുമാണ്‌ വ്യാപാരം ആരംഭിച്ചത്‌.

പ്രതീക്ഷിച്ച നിലവാരത്തിലുള്ള ലിസ്റ്റിംഗ്‌ ആണ്‌ നടന്നത്‌. സെപ്‌റ്റംബര്‍ 15 മുതല്‍ 20 വരെ നടന്ന ഐപിഒയ്‌ക്ക്‌ അത്ര മികച്ച പ്രതികരണമല്ല ലഭിച്ചിരുന്നത്‌. 1.61 മടങ്ങ്‌ മാത്രമാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

ഐപിഒ വഴി 755 കോടി രൂപയാണ്‌ കമ്പനി സമാഹരിച്ചത്‌. 602 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 173 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക പുതിയ ഏറ്റെടുക്കലുകള്‍ക്കും ബിസിനസ്‌ വിപുലീകരണത്തിനും ടെക്‌നോളജി മെച്ചപ്പെടുത്തുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

കഴിഞ്ഞ മൂന്ന്‌ സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ യാത്രാ ഓണ്‍ലൈന്‍ 74.08 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ച കൈവരിച്ചു. 2020-21ല്‍ 143.61 കോടി രൂപയായിരുന്ന വരുമാനം 2022-23ല്‍ 397.46 കോടി രൂപയായി വളര്‍ന്നു.

2020-21ല്‍ 118.86 കോടി രൂപ നഷ്‌ടം രേഖപ്പെടുത്തിയ കമ്പനി 2022-23ല്‍ 7.63 കോടി രൂപ ലാഭം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്‌ യാത്രാ ഓണ്‍ലൈന്‍ ഐപിഒ നടത്തുന്നതിനുള്ള അപേക്ഷ സെബിക്ക്‌ നല്‍കിയിരുന്നത്‌.

രാജ്യത്തെ മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയാണ്‌ യാത്രാ ഓണ്‍ലൈന്‍.

X
Top